തിരുവനന്തപുരം: കൊങ്കണ്‍ പാതയില്‍ പലയിടങ്ങളിലും റെയില്‍ ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് കേരളത്തില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ യാത്രാക്രമത്തില്‍ മാറ്റം.
തിരുവനന്തപുരത്ത് നിന്ന് ലോക്‌മാന്യ തിലക് വരെയുള്ള നേത്രാവതി എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ-16346) റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ഇന്നുരാവിലെ പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് റദ്ദാക്കിയത്. കഴിഞ്ഞദിവസം പുറപ്പെട്ട എറണാകുളം ജംഗ്‌ഷൻ- പൂനെ പൂർണ എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ-22149) മഡ്‌ഗാവ് വഴി തിരിച്ചുവിടും.
എറണാകുളം- നിസാമുദ്ദീൻ മംഗള എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ-12617), തിരുവനന്തപുരം സെൻട്രല്‍- ഹസ്രത് നിസാമുദ്ദീൻ രാജധാനി എക്‌സ്‌പ്രസ് (ട്രെയിൻ നമ്ബർ-12483) എന്നീ ട്രെയിനുകളും ഇതേ റൂട്ടിലൂടെ തന്നെയായിരിക്കും സർവീസ് നടത്തുക.
കൊച്ചുവേളി- അമൃത്സർ ജംഗ്‌ഷൻ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (ട്രെയിൻ നമ്ബർ-12483), എറണാകുളം- ഹസ്രത് നിസാമുദ്ദീൻ മംഗള എക്‌സ്‌പ്രസ് (ട്രെയിൻ നമ്ബർ-12617) എന്നീ ട്രെയിനുകള്‍ പാലക്കാട് വഴി തിരിച്ചുവിടുമെന്നും റെയില്‍വേ അറിയിച്ചു.
എറണാകുളം – തൃശൂർ പാതയില്‍ ലൂർദ് ആശുപത്രിക്ക് സമീപം ഇന്നലെ രാവിലെ റെയില്‍വേ ട്രാക്കിലേക്ക് മരം വീണിരുന്നു. എറണാകുളത്ത് നിന്ന് ആലുവ ഭാഗത്തേക്ക് വേണാട് എക്സ്‌പ്രസും എതിർ ദിശയില്‍ നിന്ന് മംഗള എക്സ്‌പ്രസും ഇതുവഴി കടന്നുപോകാൻ 20 മിനിട്ട് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഇതിനിടയിലാണ് മരം കടപുഴകി വീണത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം തുടങ്ങിയിരിക്കുകയാണ്.
