വിതുര: വന്യമൃഗങ്ങള്‍ കൈയടക്കി ബോണക്കാട് വിതുര റോഡ്.
കാട്ടാനയും കാട്ടുപോത്തുമുള്‍പ്പെടെ ഇക്കൂട്ടത്തിലുണ്ട്.
ബോണക്കാട് വനാന്തരങ്ങളില്‍ മഴ കനത്തതോടെയാണ് കാട്ടുമൃഗങ്ങള്‍ നാട്ടിലേക്കെത്തിയത്. വന്യമൃഗങ്ങള്‍ ഇവിടെ തമ്പടിക്കാൻ തുടങ്ങിയിട്ട് മൂന്ന് ദിവസത്തോളമാകുന്നു.
കാട്ടാനയും കാട്ടപോത്തും പ്രദേശവാസികളെ ആക്രമിക്കാൻ ശ്രമിച്ച സംഭവവുമുണ്ടായി.ഫോട്ടോയും വീഡിയോയും പകർത്താൻ ശ്രമിച്ചവരെയും ആനകള്‍ ഓടിച്ചു. ബോണക്കാട് സന്ദർശിക്കാനെത്തിയ ടൂറിസ്റ്റുകളേയും ആനക്കൂട്ടം ഭയപ്പെടുത്തി ഓടിച്ചു.
വനമേഖലയോട് ചേർന്നുള്ള പ്രദേശമായതിനാല്‍ കാട്ടുമൃഗങ്ങള്‍ വളരെ പെട്ടെന്ന് റോഡിലേക്കിറങ്ങുകയാണ് പതിവ്. രാത്രിയുറക്കം റോഡിലാണ്. പുലർച്ചെ ബസുകളെത്തി മിനിറ്റുകളോളം ഹോണ്‍മുഴക്കമ്പോഴാണ് കാട്ടാനക്കൂട്ടം വനത്തിലേക്ക് കയറുന്നത്.
പൊൻമുടി, പേപ്പാറ റൂട്ടിലെയും അവസ്ഥ വിഭിന്നമല്ല. വന്യമൃഗശല്യം വർദ്ധിച്ച സാഹചര്യത്തില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനത്തിലാണ് വനംവകുപ്പ്.
