കോഴിക്കോട് : പ്രതിഷേധത്തില്‍ നിന്ന് പിൻമാറാത്തതിനെ തുടര്‍ന്നാണ് പൊലീസിന്റെ നീക്കം. അംഗങ്ങളെ പേര് ചോദിച്ച് അകത്തേക്ക് കടത്തിവിടാൻ തുടങ്ങിയതോടെയാണ് പൊലീസ് ഇടപെട്ടത്. ബിജെപി അംഗങ്ങളാണെന്ന് ആരോപിച്ച് 5 അംഗങ്ങളെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. അതിനിടെ, എസ്‌എഫ്‌ഐ ജോയിന്‍റ് സെക്രട്ടറി ഇ.അഫ്സല്‍ അടക്കമുള്ള എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.
ബാക്കിയുള്ളവര്‍ സെനറ്റ് ഹാളിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്. പ്രവീണ്‍കുമാര്‍, മനോജ് സി, ഹരീഷ്. എവി, ബാലൻ പൂതേരി, അഫ്സല്‍ ഗുരുക്കള്‍, അശ്വിൻ എന്നിവരെയാണ് പുറത്തുനിര്‍ത്തിയത്. ഇവരെ സംഘപരിവാര്‍ നോമിനികളെന്ന് ആരോപിച്ച് എസ്‌എഫ്‌ഐ തടഞ്ഞ് പുറത്ത് നിര്‍ത്തുകയായിരുന്നു. ഇവരെ ഗേറ്റിനകത്തേക്ക് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കയറ്റി വിട്ടില്ല. അതേസമയം, യോഗത്തിനെത്തിയ യുഡിഎഫ് പ്രതിനിധികളായ സെനറ്റ് മെമ്ബര്‍മാരെ കടത്തി വിടുകയും ചെയ്തു.
കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് ഹാളിന് പുറത്ത് ഇപ്പോള്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിക്കുകയാണ്.സെലക്‌ട് ഹാളിന്റെ കവാടത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരിക്കുന്ന് പ്രതിഷേധിക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അതിനിടെ, തടഞ്ഞ അംഗങ്ങള്‍ അകത്തേക്ക് കയറാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 9 സംഘപരിവാര്‍ അംഗങ്ങളെ തടയുമെന്ന് എസ്‌എഫ്‌ഐ പറഞ്ഞു. ഇവരെ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാൻ അനുവദിക്കില്ല.
കേരളത്തിലെ പൊതുജനങ്ങളുടെ വികാരം എസ് എഫ് ഐ ഏറ്റെടുക്കുകയാണ്. ഇത് വരെയും ഒരു സംഘപരിവാര്‍ അനുകൂലിയും കേരളത്തിലെ സര്‍വകലാശാലയിലെ സെനറ്റില്‍ എത്തിയിട്ടില്ല. അതുകൊണ്ടാണ് ഗവര്‍ണറെ ഉപയോഗിച്ച് ഇവരെ കയറ്റുന്നതെന്നും എസ് എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ അഫ്സല്‍ പറഞ്ഞു.
