പത്തനംതിട്ട : ശബരിമലയില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി. പൊലീസും വിവിധ സേനാംഗങ്ങളും ഉള്‍പ്പടെ ആയിരത്തിയഞ്ഞൂറോളം സുരക്ഷാ ജീവനക്കാരണ് സന്നിധാനത്തുള്ളത്. പമ്പയിൽ നിന്ന് കയറുന്ന തീത്ഥാടകര്‍, ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവര്‍, സന്നിധാനത്ത് വിരിവെക്കുന്നവര്‍ എല്ലാവരുടെയും കൃത്യമായ കണക്കുകള്‍ വിലയിരുത്തിയാണ് പൊലീസ് സേവനം. ഓരോ സ്ഥലങ്ങളിലും കര്‍ശന സുരക്ഷ ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വാമി അയ്യപ്പൻ റോഡിലും നീലിമല പാതയിലും തിരക്ക് കൂടാൻ സാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മഴ പെയ്താല്‍ തീര്‍ത്ഥാടകര്‍ ഓടി കയറുന്ന സ്ഥലങ്ങളിലും പ്രത്യേക നിരീക്ഷണം.
പുലര്‍ച്ചെ 3 മുതല്‍ 17 മണിക്കൂറാണ് തീത്ഥാടകര്‍ക്ക് ദര്‍ശനത്തിന് അവസരം. ഇതില്‍ ഏറ്റവും അധികം തിരക്കുള്ളത് പുലച്ചെയാണ്. ഈ സമയങ്ങളില്‍ വലിയ നടപ്പന്തല്‍ പതിനെട്ടാം പടി, തിരുമുറ്റം മാളികപ്പുറം എന്നിവിടങ്ങിളില്‍ തിക്കും തിരക്കുമാകും. ഈ സാഹചര്യത്തില്‍ ഭക്തരെ നിയന്ത്രിച്ചാണ് കടത്തി വിടുന്നത് ഏഴ് ഡിവിഷനുകളായി തിരിച്ചാണ് പൊലീസ് വിന്യാസം. 750 ഓളം പൊലീസുകാരണ് ഡ്യൂട്ടിയിലുള്ളത്.
ഇതിന് പുറമെ കമാന്റോ, എൻഡിആര്‍എഫ്, ആര്‍എഎഫ് തുടങ്ങിയ സേനകളുമുണ്ട്.72 ക്യാമറകളിലെ ദൃശ്യങ്ങള്‍ തത്സമയം കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കും. ശബരിമല സന്നിധാനം ശുചിയാക്കി സൂക്ഷിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നവരാണ് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധി സേനാംഗങ്ങള്‍. 1000 വിശുദ്ധി സേനാംഗങ്ങളെയാണ് ഇത്തവണ ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ് എല്ലാവരും. സന്നിധാനം 300, പമ്ബ 210, നിലയ്ക്കല്‍ 450, പന്തളം 30, കുളനട 10 എന്നിങ്ങനെയാണ് വിശുദ്ധി സേനാംഗങ്ങളുടെ വിന്യാസം. സേനയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ഉപയോഗം തടയുക, പമ്ബാനദി മാലിന്യ മുക്തമാക്കുക എന്നിവക്കായി മിഷന്‍ ഗ്രീന്‍ എന്ന പേരില്‍ ബോധവത്കരണവും നടപ്പിലാക്കുന്നുണ്ട്. 24 മണിക്കൂറും വിശുദ്ധി സേനാംഗങ്ങളുടെ സേവനം ലഭ്യമാണ്.
