തിരുവനന്തപുരം: പച്ച വെള്ളത്തിനു തീ പിടിപ്പിക്കുന്ന വർഗീയതയാണ് കേരളത്തിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു വാക്ക് വീണു കിട്ടാൻ കാത്തിരിക്കുകയാണെന്നും പിണറായിയുടെ സനാതന പരാമർശത്തിൽ മുഖ്യമന്ത്രിയോട് വിയോജിക്കുകയാണെന്നും സതീശൻ പറഞ്ഞു.
സനാതന ധർമത്തെ ദുർവ്യാഖ്യാനം ചെയ്യുകയാണ്. സനാതന ധർമ്മം എങ്ങനെയാണ് ചാതുർ വർണ്യത്തിൻ്റെ ഭാഗമാകുന്നത്. സനാതന ധർമ്മം നമ്മുടെ സംസ്കാരമാണെന്നും വിഡി സതീശൻ പറഞ്ഞു.
ശിവഗിരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സതീശൻ. സനാതന ധർമ്മത്തെ ഒരു വിഭാഗം ആളുകളുടെ അവകാശമായി ചാർത്തിക്കൊടുക്കുന്നു.
മുഖ്യമന്ത്രി ഉദ്ദേശിച്ച ആളുകൾക്ക് അവകാശപ്പെട്ടതല്ല സനാതനധർമ്മം. അത് രാജ്യത്തെ മുഴുവൻ ആളുകളുടെയും പാരമ്പര്യവും പൈതൃകവുമാണ്. കാവിവൽക്കരണം എന്ന വാക്ക് തന്നെ തെറ്റാണ്.
