നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തെ കളത്തില്‍ ഇറങ്ങാൻ യുഡിഎഫ്; സീറ്റ് വിഭജനം നേരത്തെ തീര്‍ക്കും; മണ്ഡലങ്ങളെ മൂന്നായി തിരിച്ച്‌ തെരഞ്ഞെടുപ്പ് തന്ത്രം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തെ കളത്തില്‍ ഇറങ്ങാൻ യുഡിഎഫ്

സീറ്റ് വിഭജനം നേരത്തെ തീർക്കും. നാളെ യുഡിഎഫ് യോഗം ചേരും. സീറ്റ് വിഭജനം തീരുമാനിക്കും. സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും നേരത്തേയാക്കാൻ കോണ്‍ഗ്രസും ഒരുങ്ങുകയാണ്.

മണ്ഡലങ്ങളെ മൂന്നായി തിരിച്ച്‌ തെരഞ്ഞെടുപ്പ് തന്ത്രം തയ്യാറാക്കും.

1.ഉറപ്പായും ജയിക്കുന്ന സീറ്റുകള്‍

2. ശക്തമായി പ്രവർത്തിച്ചാല്‍ പിടിച്ചെടുക്കുന്ന സീറ്റുകള്‍

3,സാധ്യത കുറഞ സീറ്റുകള്‍

എന്നിങ്ങനെ മണ്ഡലങ്ങളെ തരം തിരിക്കും.മൂന്നിനും പ്രത്യേക തന്ത്രങ്ങള്‍ ഉണ്ടാക്കും

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് എല്‍ഡിഎഫിനെക്കാള്‍ 5.36 ശതമാനം വോട്ടാണ് കൂടുതല്‍ കിച്ചയിത് . സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഒൗദ്യോഗിക കണക്ക് പ്രകാരമാണിത്. യുഡിഎഫ് 38.81 ശതമാനം വോട്ട് നേടിയപ്പോള്‍ എല്‍ഡിഎഫിന്‍റെ വിഹിതം 33.45 ശതമാനമാണ്.
എൻഡിഎ നേടിയത് 14.71 ശതമാനം വോട്ടാണ് . സ്വതന്ത്രര്‍ ഉള്‍പ്പടെ മറ്റുള്ളവര്‍ക്ക് 13.03 ശതമാനം വോട്ടാണ് കിട്ടിയത്.

യുഡിഎഫിന് എല്‍ഡിഎഫിനെക്കാള്‍ 11.38 ലക്ഷം വോട്ട് കൂടുതല്‍ കിട്ടി. 82.37 ലക്ഷം വോട്ടാണ് യുഡിഎഫ് നേടിയത് .70.99 ലക്ഷം വോട്ട് എല്‍ഡിഎഫിനും കിട്ടി. എൻഡിഎയ്ക്ക് കിട്ടിയത് 31.21 ലക്ഷം വോട്ട്. ഇതടങ്ങിയ റിപ്പോര്‍ട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗവര്‍ണര്‍ക്ക് കൈമാറി .