ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച്‌ കയറുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടെന്ന് യോഗക്ഷേമസഭ; എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി പറഞ്ഞതാണ് ശരിയായ നിലപാടെന്നും അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പുരുഷന്മാർ മേല്‍വസ്ത്രം ധരിക്കാതെ കയറണമെന്നത് അനാചാരമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വിവാദം കെട്ടടങ്ങുന്നില്ല.

ക്ഷേത്രത്തില്‍ ഷർട്ട് ധരിച്ച്‌ കയറുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടെന്ന് യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷൻ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത് വ്യക്തിതാത്പര്യമാണെന്നും അദ്ദേഹം ആരോപിച്ചു.
ഓരോ ക്ഷേത്രത്തിലും ഓരോ രീതികള്‍ ഉണ്ടെന്നായിരുന്നു അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിന്റെ പ്രതികരണം.

അവിടുത്തെ ആചാര്യന്മാരാണ് ഷർട്ട് ധരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി പറഞ്ഞതാണ് ശരിയായ നിലപാടെന്നും അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.