പത്തനംതിട്ട: ശബരിമല-മണ്ഡലകാല സർവീസിനായി ആദ്യഘട്ടത്തില്‍ 383-ഉം രണ്ടാംഘട്ടത്തില്‍ 550 ബസുകളും ഉപയോഗിക്കുമെന്ന് കെ.എസ്.ആർ.ടി.സി.ഹൈക്കോടതിയില്‍ അറിയിച്ചു.
ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളുള്ളവയാണ് എല്ലാ ബസുകളും. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിനെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ലോ ഫ്ലോർ നോണ്‍ എ.സി.- 120, വോള്‍വോ നോണ്‍ എ.സി.- 55, ഫാസ്റ്റ് പാസഞ്ചർ-122, സൂപ്പർ ഫാസ്റ്റ്-58, ഡീലക്സ്-15, ഇന്റർസ്റ്റേറ്റ് സൂപ്പർ എക്സ്പ്രസ്-10 എന്നിവയ്ക്കുപുറമേ മൂന്ന് മെയിന്റനൻസ് വാഹനങ്ങളും ആദ്യഘട്ടത്തിലുണ്ടാകും.
628 ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ 728 ജീവനക്കാരുണ്ടാകും.
