ഏത് ഭാഗ്യാന്വേഷികള്‍ പോയാലും പടിക്ക് പുറത്ത്. ഒന്നോ രണ്ടോ പേര്‍ പോയതുകൊണ്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ആരുടെ പുറകെയും പോകുന്നവരാണ് പോയിട്ടുള്ളത്. അടിച്ചാല്‍ തിരിച്ചടിക്കും എന്നും ഹസൻ പ്രതികരിച്ചു. നവ കേരള സദസ്സ് തിരുവനന്തപുരം ജില്ലയില്‍ പര്യടനം തുടരുകയാണ്.
നാല് നിയോജകമണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം. അരുവിക്കര , കാട്ടാക്കട , നെയ്യാറ്റിൻകര, പാറശാല നിയോജക മണ്ഡലങ്ങളില്‍ ഇന്ന് നവകേരള സദസ് നടക്കും.രാവിലെ കാട്ടാക്കട തൂങ്ങാമ്ബാറ കാളിദാസ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രഭാത യോഗത്തോടെയാണ് ഇന്നത്തെ പര്യടനം ആരംഭിക്കുക. വിവിധ സ്ഥലങ്ങളില്‍ ഇന്നും യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം ഉണ്ടാകും. പലയിടങ്ങളിലും കഴിഞ്ഞ ദിവസവും പ്രതിഷേധം യൂത്ത് കോണ്‍ഗ്രസ് – ഡിവൈഎഫ്‌ഐ സംഘര്‍ഷം എന്ന നിലയിലേക്ക് വഴിമാറിയിരുന്നു.
പ്രതിപക്ഷ നേതാവിനെ ലക്ഷ്യം വെച്ചുള്ള ആരോപണങ്ങളാണ് മന്ത്രിമാര്‍ ഇതുമായി ബന്ധപ്പെട്ട് നടത്തുന്നത്. അക്രമങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന മറുപടിയാണ് പ്രതിപക്ഷത്തിനുള്ളത്. നവകേരള സദസ്സ് നാളെ സമാപിക്കും.ഡിജിപി ഓഫീസിലേക്കും വണ്ടിപ്പെരിയാര്‍ കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടതിലും യൂത്ത് കോണ്‍ഗ്രസ്, KSU പ്രവര്‍ത്തകര്‍ ഇന്നലെ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഡിജിപി ഓഫീസിലേക്ക് കറുത്ത ബലൂണുകളുമായി നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കടുക്കുത്തു.
മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. നവകേരള സദസിന്റെ ബോര്‍ഡുകള്‍ KSU പ്രവര്‍ത്തകര്‍ നശിപ്പിച്ചു.ഇന്നലെ നവകേരള സദസിനെതിരെ പ്രതിഷേധിച്ച മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായിരുന്നു. ചെമ്ബകമംഗലത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ 4 പേര്‍ കസ്റ്റഡിയില്‍. കൊല്ലത്ത് ചിന്നക്കടയില്‍ നവകേരള സദസ് വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും തെരുവില്‍ ഏറ്റുമുട്ടിയിരുന്നു.
വടി ഉപയോഗിച്ചായിരുന്നു തമ്മില്‍ തല്ല്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ചൂരല്‍ വടികൊണ്ടാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. ഇതിൻറെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. വടികൊണ്ട് ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് ഇടപെട്ടാണ് പ്രവര്‍ത്തകരെ സ്ഥലത്തുനിന്ന് മാറ്റിയത്.
