കോഴിക്കോട്: എം എ ഷഹനാസിന് ജാമ്യമില്ലാ വാറണ്ട്. എഴുത്തുകാരൻ വി ആർ സുധീഷ് നല്‍കിയ അപകീർത്തി കേസിലാണ് വാറണ്ട്.
ഷഹനാസിനെ അറസ്റ്റ് ചെയ്യാത്ത സിഐക്ക് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മെമ്മോ അയച്ചു. 2023ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ഡിസംബർ 26 2025ലാണ് ഷഹനാസ് കോടതിയില്‍ ഹാജരാകാത്തതിനെ തുടർന്ന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഷഹനാസിനെ അറസ്റ് ചെയ്യാത്തതില്‍ 2026 ഫെബ്രുവരി അഞ്ചാം തീയതി ബേപ്പൂർ എസ്‌എച്ച്‌ഓയ്ക്ക് കോടതി മെമ്മോ നല്‍കി.
2025 ജൂണിലും ബെയ്‌ലബിള്‍ അറസ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വി ആർ സുധീഷ് നല്‍കിയ അപകീർത്തി കേസിലാണ് അറസ്റ്റ് വാറണ്ട് ഉള്ളത്. സമൻസ് ലഭിച്ചിട്ടും കോടതിയില്‍ ഹാജരായില്ല. പൊലീസിന്റെ കണ്മുന്നില്‍ ഉണ്ടായിട്ടും ഷഹനാസിനെ അറസ്റ്റ് ചെയ്തിരുന്നില്ല. കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് വി ആർ സുധീഷ് അറിയിച്ചു.
