കടകളില്‍ ഒളിച്ചിരുന്ന ഇരുപത്തഞ്ചോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നവകേരള ബസ് എത്തിയപ്പോള്‍ വാഹനത്തിന് മുന്നിലേക്ക്ചാടുകയായിരുന്നു. പൊലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധക്കാരെ മര്‍ദ്ദിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധം ചെറുക്കാൻ ശ്രമിച്ചു.കാട്ടാക്കട മണ്ഡലത്തില്‍ നിന്ന് അരുവിക്കരയിലേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി.അതേസമയം, നവകേരള സദസ് അവസാനഘട്ടത്തിലെത്തുമ്ബോള്‍ തലസ്ഥാനത്ത് വ്യാപക സംഘര്‍ഷമാണ് അരങ്ങേറുന്നത്. ഇന്നലെ ആറ്റിങ്ങലില്‍ നവകേരള സദസ് കടന്ന് പോയതിന് ശേഷം തുടര്‍ച്ചയായി ആക്രമമങ്ങളുണ്ടായി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ സുഹൈലിന്‍റെ വീടും വാഹനവും ഡിവൈഎഫ്‌ഐക്കാര്‍ തകര്‍ത്തു.മണിക്കൂറുകള്‍ക്കുള്ളില്‍ ആറ്റിങ്ങല്‍ നഗരസഭ സ്റ്റാൻറിംഗ് കമ്മിറ്റി ചെയര്‍മാൻ നജാമിന്‍റെയും വീട് ആക്രമിച്ചു.പൊലീസ് സ്റ്റേഷനില്‍ കയറി യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ച ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരെ കേസെടുത്തു.
