കോഴിക്കോട്: വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പരാതിയുമായി മകൾ.
അയൽവാസികളുടെ ഭീഷണി മൂലമാണ് അമ്മ ആത്മഹത്യ ചെയ്തതെന്നാണ് മകൾ പരാതിയിൽ പറയുന്നത്.
ഉള്ളിേയരി പാലോറ കാവോട്ട് ഷൈജിയാണ് ജൂൺ 19ന് പുലർച്ചെ വീടിനു സമീപം ആത്മഹത്യ ചെയ്തത്. സംഭവത്തിൽ അയൽവാസികളായ ഒരു കുടുംബത്തിലെ നാലു പേർക്കെതിരെ മകൾ പരാതി നൽകി.
ആത്മഹത്യ ചെയ്തതിന്റെ തലേദിവസം രാവിലെ രണ്ടു പേർ വീട്ടിലെത്തി ഷൈജിയെയും മക്കളെയും ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. അയൽവാസികളായ സ്ത്രീയും അവരുടെ മകളുമാണ് ഇവരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്.
ഷൈജിയുടെ വ്യാജ ഫോട്ടോകൾ മകളെ കാണിച്ചതായും ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പടുത്തിയെന്നും ബന്ധുക്കൾ പറഞ്ഞു. പിറ്റേന്ന് പുലർച്ചെ വീട്ടുമുറ്റത്തെ മരത്തിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ ഷൈജിയെ കണ്ടെത്തുകയായിരുന്നു.
അസ്വഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. ഇതിനു പിന്നാലെയാണ് മകൾ പരാതിയുമായി പോലിസിനെ സമീപ്പിച്ചത്. അയൽവാസികളായ നാല് പേർക്കെതിരെയാണ് പരാതി.
