ഡൽഹി : ലോക്സഭയില്‍ നിന്ന് മഹുവ മൊയ്ത്രയെ പുറത്താക്കി.എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് നടപടി. ഇതോടെ മഹുവ മൊയ്ത്രയ്ക്ക് എംപി സ്ഥാനം നഷ്ടമായി. ശബ്ദവോട്ടോടെയാണ് പ്രമേയം പാസായത്.
മഹുവ മൊയ്ത്രയെ പുറത്താക്കുന്നതിനുള്ള വോട്ടെടുപ്പില്‍ നിന്ന് പ്രതിപക്ഷം പങ്കെടുത്തില്ല. ലോക്സഭ തിങ്കഴാഴ്ചത്തേക്ക് പിരിഞ്ഞു. മഹുവയ്‌ക്കെതിരായ ആരോപണം അങ്ങേയറ്റം ആക്ഷേപകരവും ഹീനവുമായ കുറ്റകൃത്യമാണെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാൻ ബിസിനസുകാരനായ ദര്‍ശൻ ഹിരാനന്ദാനിയില്‍നിന്ന് കോഴ കൈപ്പറ്റിയെന്നായിരുന്നു മഹുവ മൊയ്ത്രയ്‌ക്കെതിരായ ആരോപണം.
