ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 124 കോടിയുടെ മദ്യവില്‍പ്പന; ഏറ്റവും അധികം വില്‍പന നടന്നത് കൊല്ലം ജില്ലയിൽ; ആശ്രാമം ഔട്ട്‌ലെറ്റ് ഏറ്റവും അധികം മദ്യം വിറ്റ് ഒന്നാം സ്ഥാനം അടിച്ചെടുത്തു; ഇവിടെ വിറ്റഴിച്ചത് 1.15 കോടിയുടെ മദ്യം; രണ്ടാം സ്ഥാനം കരുനാഗപ്പള്ളി ഔട്ട്‌ലെറ്റിന്; 1.04 കോടി രൂപയുടെ മദ്യം വിറ്റ ചാലക്കുടി ഔട്ട്‌ലെറ്റാണ് മൂന്നാം സ്ഥാനത്ത്

തിരുവനന്തപുരം: തിരുവോണത്തോടനുബന്ധിച്ച് ഇത്തവണ മദ്യവില്‍പന റെക്കോർഡ് കടന്നു. ഉത്രാടദിനത്തില്‍ മാത്രം 124 കോടിയുടെ മദ്യം വിറ്റുപോയി.

കഴിഞ്ഞ തവണ ഇത് 116 കോടിയായിരുന്നു. ഏറ്റവും അധികം മദ്യവില്‍പന നടന്നത് കൊല്ലം ജില്ലയിലാണ്. കൊല്ലത്തെ ആശ്രാമം ഔട്ട്‌ലെറ്റാണ് ഏറ്റവും അധികം മദ്യം വിറ്റ് ഒന്നാം സ്ഥാനം അടിച്ചെടുത്തത്. ഇവിടെ മാത്രം 1.15 കോടിയുടെ മദ്യം വിറ്റു.

രണ്ടാം സ്ഥാനം കൊല്ലത്തെ തന്നെ കരുനാഗപ്പള്ളി ഔട്ട്‌ലെറ്റിനാണ്. 1.04 കോടി രൂപയുടെ മദ്യം വിറ്റ ചാലക്കുടി ഔട്ട്‌ലെറ്റാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനം ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റും സ്വന്തമാക്കി. തിരുവോണത്തിന് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അവധിയാണ്.

അതുകൊണ്ടുതന്നെ ഉത്രാട ദിനത്തില്‍ ബെവ്‌കോയിലേയ്ക്ക് ആളുകള്‍ ഒഴുകിയെത്തി. കഴിഞ്ഞ വര്‍ഷം ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലായിരുന്നു ഏറ്റവും അധികം മദ്യവില്‍പന നടന്നത്.

അന്ന് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ആശ്രാമം ഔട്ട്‌ലെറ്റാണ് ഇന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.