എറണാകുളം മഹാരാജാസ് കോളജിലുണ്ടായ അക്രമ സംഭവത്തില്‍ വിദ്യാർത്ഥികള്‍ക്കെതിരെ നടപടി ; 21 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു.

 

എറണാകുളം : 13 കെഎസ്‌യു-ഫ്രട്ടേണിറ്റി പ്രവർത്തകരെയും, 8 എസ്‌എഫ്‌ഐക്കാരെയുമാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെയാണ് സസ്പെൻഷൻ. ഈ കാലയളവില്‍ വിദ്യാർത്ഥികള്‍ കാമ്ബസിനുള്ളില്‍ പ്രവേശിക്കരുതെന്നും ഉത്തരവ്.

കഴിഞ്ഞ ബുധനാഴ്ചയാണ് കോളജില്‍ സംഘർഷം ആരംഭിച്ചത്. സംഘർഷത്തില്‍ സെൻട്രല്‍ പൊലീസ് ആകെ 8 കേസുകള്‍ എടുത്തിട്ടുണ്ട്. കാമ്ബസിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം പരിധിവിട്ട് കത്തിക്കുത്തിലേക്കും ആക്രമണങ്ങളിലേക്കും കടന്നതോടെ കഴിഞ്ഞ പതിനെട്ടിനാണ് കോളജ് അടച്ചത്.

വിദ്യാര്‍ത്ഥി സംഘടനകള്‍, പിടിഎ എന്നിവരുമായി കോളജ് അധികൃതര്‍ ചര്‍ച്ചകള്‍ നടത്തി നിയന്ത്രണങ്ങളോടെ കാമ്ബസ് തുറക്കാന്‍ തീരുമാനിച്ചിരുന്നു. ആദ്യദിനം കുറച്ച്‌ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് കാമ്ബസിലെത്തിയത്.