‘മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടം’; സലീം കുമാറിൻ്റെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അർപ്പിച്ച് പിണറായി വിജയൻ; സംസ്കാര ചടങ്ങുകള്‍ വൈകീട്ട് മൂന്നിന് വീട്ടില്‍; രാവിലെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം

തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലീം കുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

സലീം കുമാറിൻ്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഖത്തില്‍ പങ്കു ചേരുന്നു. ആദരാഞ്ജലികള്‍ അർപ്പിക്കുന്നു.

മിമിക്രി കലകാരനില്‍ നിന്ന് ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയ പ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരുമെന്ന് അനുശോചന സന്ദേശത്തില്‍ പിണറയി വിജയൻ പറഞ്ഞു.

ന്യൂമോണിയ ബാധിച്ച്‌ കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.43നായിരുന്നു അന്ത്യം. 56 വയസായിരുന്നു. ആശുപത്രിമോർച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെയോടെ ടൗണ്‍ ഹാളിലേക്ക് കൊണ്ടുപോവും.