ഇസ്രയേലിൽ വൻ ആക്രമണം നടത്തി ഇറാൻ. ഹൈഫ, ടെൽ അവീവ്, ജറുസലേം എന്നിവിടങ്ങളിലാണ് ഇറാൻ ആക്രമണം നടത്തിയത്. മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന, മൾട്ടി-ലെയർ ‘ഖോറാംഷഹർ’ മിസൈലുകൾ പ്രയോഗിച്ചുവെന്ന് ഇറാൻ. ഇറാഖിലെ എർബിലിലെ യുഎസ് താവളങ്ങളിലും ഇറാൻ കനത്ത ആക്രമണം നടത്തിയെന്നും റിപ്പോർട്ട്. ലക്ഷ്യങ്ങൾ കൈവരിക്കുന്നതു വരെ ശക്തമായ ആക്രമണം തുടരും. ശത്രു പൂർണമായും കീഴടങ്ങും വരെ ആക്രമണമെന്നും ഐആർജിസി വ്യക്തമാക്കി. അതേസമയം ഇറാനിലെ റഷ്യൻ കോൺസുലേറ്റിന് നേരെ ആക്രമണം ഉണ്ടായി. ഇറാനിലെ ഇസ്ഫഹാനിലുള്ള കോൺസുലേറ്റിനാണ് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതെന്ന് റഷ്യ. ഞായറാഴ്ചയാണ് ആക്രമണമുണ്ടായതെന്നും കോൺസുലേറ്റിന് നടന്ന ആക്രമണം രാജ്യാന്തര നിയമത്തിന്റെ ലംഘനമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ്. ജീവനക്കാർക്ക് പരിക്കില്ലെന്നും റഷ്യ അറിയിച്ചു. അതേസമയം ഇറാന് എതിരായ പ്രമേയത്തിൽ യുഎൻ സുരക്ഷാ സമിതിയിൽ ഇന്ന് വോട്ടെടുപ്പ് നടക്കും.
ഇസ്രായേലിൽ ഇറാന്റെ ശക്തമായ ആക്രമണം; ശത്രു പൂർണമായും കീഴടങ്ങും വരെ ആക്രമണം തുടരുമെന്ന് ഐആർജിസി
