പത്തനംതിട്ട: കെഎസ്ആർടിസി ബദലി കണ്ടക്ടർ നിയമനത്തിലൂടെ ശബരിമല സ്പെഷ്യല്‍ സർവീസിനെടുത്ത ജീവനക്കാരെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കി ജോലിയില്‍ പ്രവേശിച്ച് 7 ദിവസങ്ങള്‍ക്ക് ശേഷം പറഞ്ഞു വിട്ടതായി ആരോപണം.
7 ദിവസത്തെ ശമ്പളവും ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്. ജോലിക്ക് പ്രവേശിക്കുന്നതിനായി കൈപ്പറ്റിയ സെക്യൂരിറ്റി ഡെപ്പോസിറ്റായ 5000 രൂപയും തിരിച്ചു നല്കാൻ അധികൃതർ തയ്യാറാവുന്നില്ല എന്നാണ് ആരോപണം.
കൊല്ലം സ്വദേശിയായ ആനന്ദ് റെക്സ് എന്ന ജീവനക്കാരനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 2008 ലായിരുന്നു എംപാനല്‍മെൻ്റ് ജീവനക്കാരനായി ആനന്ദ് റെക്സ് കെഎസ്ആർടിസിയില്‍ ജോലി ആരംഭിച്ചത്. 2020 കോവിഡ് ലോക്ക്ഡൗണ്‍ കാലഘട്ടം വരെ ജോലി ജോലിയില്‍ തുടർന്നു. കോവിഡ് കാലഘട്ടത്തിന് ശേഷം 2024 നവംബർ മാസത്തില്‍ ശബരിമല സ്പെഷ്യല്‍ സർവീസിനായ് ബദലി കണ്ടറ്റർമാരെ വീണ്ടും നിയോഗിക്കുന്ന അറിയിപ്പ് പുറത്ത് വന്നത്.
ഇതിനായി 5000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി ഈടാക്കുകയുയും ചെയ്തു. തുടർന്ന് നവംബർ മാസം 20 ന് പണം ഈടാക്കിയ ശേഷം ജീവനക്കാരെ ജോലിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
