പത്തനംതിട്ട: ശബരിമലയില്‍ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വർധനവുണ്ടായതായി റിപ്പോർട്ട്.
നടതുറന്ന് 9 ദിവസം പൂർത്തിയാകുമ്പോള്‍ കഴിഞ്ഞ വർഷത്തേക്കാള്‍ 3,03,501 തീർത്ഥാടകരാണ് അധികമായി എത്തിയത്.
വരുമാനത്തില്‍ 13,33,79,701 രൂപയുടെ വർധനയുമുണ്ടായെന്ന് ദേവസ്വം ബോർഡ് പിഎസ് പ്രശാന്ത് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
എത്രത്തോളം തീർത്ഥാടകർ എത്തിയാലും സ്പോർട്ട് ബുക്കിംഗ് വഴി ദർശനം നടത്താനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ദേവസ്വം ബോർഡിൻ്റെ കാലദൈർഘ്യം കുറവായതിനാല്‍ പല വികസന പ്രവർത്തനങ്ങളും പൂർത്തിയാക്കുന്നതില്‍ തടസ്സമുണ്ടെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.
നേരത്തെ, ശബരിമലയില്‍ ദർശനത്തിനായി വെർച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്ന ഭക്തരില്‍ 20 മുതല്‍ 25 ശതമാനം വരെ എത്താറില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദർശനത്തിന് വരുന്നില്ലെങ്കില്‍ ബുക്കിംഗ് ക്യാൻസല്‍ ചെയ്യണമെന്നുള്ള നിർദേശം മാധ്യമങ്ങളിലൂടെ അടക്കം അറിയിപ്പായി നല്‍കണമെന്നും ഹൈക്കോടതി നിർദശിച്ചു.
ശബരിമലയില്‍ കാര്യങ്ങള്‍ പൂർണമായും നിയന്ത്രണവിധേയമാണെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.
