തിരുവനന്തപുരം : രാവിലെ പത്തരയ്ക്ക് ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയില്‍ കോടതിയുടെ നിലപാട് നിർണായകമാകും.
വീണാ വിജയന്റെ കമ്ബനിയായ എക്സാലോജികിന്റെ സേവന – സാമ്ബത്തിക ഇടപാട് രേഖകള്‍ തേടി എസ്‌ഐഎഫ്‌ഐഒ സമൻസയച്ചതിന് പിന്നാലെയാണ് കമ്ബനി നിയമവഴിയില്‍ നീങ്ങിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി വീണാ വിജയൻ കർണാടക ഹൈക്കോടതിയില്‍ സമർപ്പിച്ചത്. അന്വേഷണം പ്രഖ്യാപിച്ചതിന് ആധാരമായ രേഖകള്‍ വിളിച്ചു വരുത്തണമെന്ന ആവശ്യവും ഹർജിയിലുണ്ട്.
വിഷയത്തില്‍ കോടതി തീർപ്പ് കല്‍പ്പിക്കുന്നതിന് മുമ്ബ് എസ്‌എഫ്‌ഐഒയുടെ തുടർനീക്കങ്ങള്‍ ഇടക്കാല ഉത്തരവിലൂടെ തടയണമെന്ന ആവശ്യവും എക്സാലോജിക് മുന്നോട്ട് വെച്ചിട്ടുണ്ട്. കേന്ദ്രസർക്കാരും എസ്‌എഫ്‌ഐഒ ഡയറക്ടറുമാണ് കേസിലെ എതിർ കക്ഷികള്‍. ആരോപണമുയർന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രതികരണമോ നിയമ പോരാട്ടമോ നടത്താത്ത എക്‌സാലോജിക്, എസ്‌എഫ്‌ഐഒ അന്വേഷണം തങ്ങളിലേക്ക് എത്തുന്നുവെന്ന ഘട്ടത്തിലാണ് കോടതിയെ സമീപിച്ചത്.
