ഭരണവിരുദ്ധ വികാരത്തിലുണ്ടായ കനത്ത തിരിച്ചടിയാണ് സിപിഐഎമ്മിന് ലഭിച്ചതെന്ന് കെ കെ രമ.
പാർട്ടി എന്നാല്‍ ഏകാധിപതിയല്ല എന്ന തിരിച്ചറിവാണ് ജനങ്ങള്‍ സിപിഐഎമ്മിന് നല്‍കിയത്. തളിപ്പറമ്പ്, പയ്യന്നൂർ, തൃക്കരിപ്പൂർ, ഉദുമ എന്നിവടങ്ങളില്‍ സിപിഐഎം വോട്ടുകള്‍ ചോർന്നത് ഇതിനുള്ള തെളിവെന്നും കെ കെ രമ പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷം നാട് ഭരിച്ച ഭരണാധികാരികള്‍ക്ക് താഴെ തട്ടിലുള്ള ജനകളെ കേള്‍ക്കാനോ അവർക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കാനോ സാധിച്ചിട്ടില്ലെന്ന ഭരണവിരുദ്ധ വികാരമാണ് വോട്ടായി മാറിയിട്ടുള്ളത്.
കഴിഞ്ഞ 60 വർഷമായി സിപിഐഎം മാത്രം ഭരിച്ച തൃക്കരിപ്പൂരില്‍ വലിയ ഭൂരിപക്ഷത്തില്‍ സന്ദീപ് വാര്യർ ജയിക്കണമെങ്കില്‍ അവിടെ വോട്ട് ചെയ്തിട്ടുള്ളത് പാർട്ടിക്കാർ മാത്രമാണ്. അത്രയേറെ തൃക്കരിപ്പൂരിലെ അണികള്‍ക്ക് രോക്ഷമാണുള്ളത്. ഈ പ്രതിഷേധമാണ് അവർ വോട്ടിലൂടെ തീർത്തത് കെ കെ രമ വിമർശിച്ചു.
പിണറായി വിജയൻറെ ഏകാധിപത്യത്തിനുള്ള മറുപടിയാണ് ലഭിച്ചിരിക്കുന്നത്. പാർട്ടി എന്നാല്‍ ഏകാധിപതി അല്ല സൈബർ ഇടത്തില്‍ പോലും വ്യക്തിഹത്യ നടത്തുന്നുവെന്നും കെ കെ രമ വ്യക്തമാക്കി.
