മുംബൈക്ക് മുന്നിൽ കാലിടറി ബ്ലാസ്റ്റേഴ്സ് ; ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയിച്ചാണ് മുംബൈ സിറ്റിയുടെ മുന്നേറ്റം.

സ്വന്തം ലേഖകൻ

മുംബൈ : ഹോർഹെ പെരേര ഡയസ് വീണ്ടും കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പ് തടഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ മുൻതാരം മുംബൈയ്ക്ക് വേണ്ടി ലക്ഷ്യം കണ്ട ഐഎസ്എൽ മത്സര ത്തിൽ കേരള ബാസ്റ്റേഴ്സിന്റെ പരാജയം 2-1ന്. ആദ്യ പകുതിയുടെ അധികസമയത്ത് ഡയസാണ് മുംബൈയെ മുന്നിലെത്തിച്ചത്. 57-ാം മിനിറ്റിൽ ഡാനിഷ് ഫാറുഖ് ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു. എന്നാൽ 66-ാം മിനിറ്റിൽ അപൂയ മുംബൈയുടെ വിജയ ഗോൾ നേടി.

കഴിഞ്ഞ സീസണിൽ ഇരുടീ മുകളും ഏറ്റുമുട്ടിയപ്പോഴും പെരേര ഡയസ് മുംബൈയ്ക്കായി ഗോൾ നേടിയിരുന്നു. അർജന്റീനക്കാരനായ ഡയസ് മുംബൈയിലെത്തും മുൻപ് 2021-22 സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്നു. ഈ സീസണിലെ 3 കളികളിൽ മുപ്പത്തിമൂന്നുകാരൻ ഡയസിന്റെ 4-ാം ഗോളാണിത്.

ലീഡില്ലാതെ ഇരുടീമുകളും ഇടവേളയ്ക്കു പിരിയും എന്നു കരുതിയിരിക്കവെയായിരുന്നു ഡയസിന്റെ ഗോൾ, ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ കയ്യിൽ നിന്നു വഴുതിയ പന്തിനെ ഗോളിലേക്കു തട്ടിയിട്ട ഡയസിനെ തടയാൻ ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ പ്രീതം കോട്ടാലിനായില്ല.

പൊരുതിക്കളിച്ച ബ്ലാസ്റ്റേഴ്സ് 57-ാം മിനിറ്റിൽ ഡാനിഷ് ഫാറൂഖിന്റെ ഹെഡറിലാണ് ഒപ്പമെത്തിയത്. എന്നാൽ മറ്റൊരു ഹെഡറിൽ തന്നെ ബ്ലാസ്റ്റേഴ്സ് വീണു.

66-ാം മിനിറ്റിൽ, അപൂയ എന്നറിയപ്പെടുന്ന ലാലെങ് മാവിയ റാൽട്ടെയുടെ ഗോൾ തടയാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിനായില്ല. 15 മിനിറ്റു നീണ്ട ഇൻജറി ടൈമിന്റെ അവസാനം ബ്ലാസ്റ്റേ ഴ്സ് താരം മിലോസ് ഡ്രിൻസിച്ചും മുംബൈ താരം യോൽവാൻ നീഫും ചുവപ്പുകാർഡ് കണ്ട് പുറത്തായി.