കൊച്ചി: കേരളത്തെ നടുക്കിയ കളമശേരി സ്ഫോടന കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു.
തമ്മനം ചിലവന്നൂർ വേലിക്കകത്ത് വീട്ടില്‍ ഡൊമിനിക് മാർട്ടിൻ മാത്രമാണ് കേസിലെ ഏക പ്രതി.
എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
യു എ പി എ, സ്ഫോടക വസ്തു നിരോധന നിയമം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ ഒക്ടോബർ 29ന് രാവിലെ 9.30നായിരുന്നു കളമശേരി സാമ്ര കണ്‍വൻഷൻ സെന്ററില്‍ സ്‌ഫോടനം.
യഹോവ സാക്ഷികളുടെ കണ്‍വെൻഷനില്‍ പങ്കെടുത്ത ഒരുകുടുംത്തിലെ മൂന്നുപേരുള്‍പ്പെടെ എട്ടുപേരാണ് മരിച്ചത്. 52 പേർക്ക് പരിക്കേറ്റിരുന്നു. യഹോവ സാക്ഷികള്‍ തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിലും തന്റെ നിർദ്ദേശങ്ങള്‍ തള്ളിക്കളഞ്ഞതിലുമുള്ള പകയാണ് കൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി.
