ദില്ലി: ബജറ്റ് സമ്മേളനത്തിനുള്ള മറുപടിയായുള്ള രാജ്യസഭയിലെ പ്രസംഗത്തിലാണ് പ്രധാനമന്ത്രി, മോദി 3.0 ഉറപ്പാണെന്ന ആത്മവിശ്വാസം പ്രകടപ്പിച്ചത്. താൻ നയിച്ച ബി ജെ പി സർക്കാരിന്‍റെ 10 വർഷത്തെ ഭരണം രാജ്യത്തിന് വളരെയധികം ഗുണകരമായെന്നും വിവിധ മേഖലകളില്‍ രാജ്യം മുന്നേറിയെന്നും മോദി അവകാശപ്പെട്ടു.
രാജ്യത്താകെ വലിയ വികസനത്തിനാണ് ഇക്കാലയളവ് സാക്ഷ്യം വഹിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. മോദി സർക്കാർ വീണ്ടും അധികാരത്തിലേറുമെന്നും മോദി 3.0 വികസിത ഭാരതത്തിനായി ഉറച്ച തീരുമാനങ്ങളെടുക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പട്ടു.
സൗജന്യ റേഷനടക്കമുള്ള 3 പദ്ധതികള്‍ മോദി 3.0 തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കിസാൻ സമ്മാൻ നിധി, ആയുഷ്മാൻ ഭാരത് പദ്ധതി എന്നിവയാണ് സൗജന്യ റേഷൻ പദ്ധതിക്കൊപ്പം തുടരുകയെന്നും മോദി വിശദീകരിച്ചു. ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായവർ അതിലേക്ക് മടങ്ങാതിരിക്കാൻ ശ്രദ്ധിക്കും.
അതിനുവേണ്ടിയാണ് സൗജന്യ റേഷൻ പദ്ധതിയടക്കം തുടരുമെന്ന പ്രഖ്യാപനമെന്നും അദ്ദേഹം വിവരിച്ചു. രാജ്യത്ത് എല്ലാവർക്കും വൈദ്യുതി ബില്‍ പൂജ്യമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളും സർക്കാർ നടത്തുണ്ടെന്ന് മോദി വ്യക്തമാക്കി. സൗരോർജ്ജത്തിന്‍റെ ഉപയോഗത്തിലൂടെ വൈദ്യുതി ബില്‍ പൂജ്യമാക്കാനാകുമെന്നും പ്രധാനമന്ത്രി വിവരിച്ചു. രാജ്യത്തുടനീളം പൈപ്പിലൂടെ ഗ്യാസ് നല്‍കാനുള്ള പദ്ധതിയിലാണ് സർക്കാർ.
ഇത് അടുത്ത അഞ്ചു വർഷത്തിനുള്ളില്‍ സാധ്യമാകുമെന്നും മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. വിദേശത്തേക്ക് വിദ്യാർത്ഥികള്‍ പോകുന്നത് തടയാൻ സർവ്വകലാശാലകള്‍ ശക്തിപ്പെടുത്തും.
