തിരുവനന്തപുരം: രഹസ്യ വിവരത്തില്‍ പരിശോധനക്കെത്തിയ പോലീസ് വീട്ടില്‍ നിന്നും പിടികൂടിയത് വില്പനക്ക് തയ്യാറായ ചാരായവും വാറ്റുപകരണങ്ങളും.
സംഭവത്തില്‍ വീട്ടുടമയെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ വീടിനുള്ളില്‍ അനധികൃത ചാരായ നിർമ്മാണവും വില്‍പ്പനയും നടത്തി വരികയായായിരുന്നു.
കാട്ടാക്കട കാട്ടക്കോട് കരിയംകോട് ബഥനിപുരം ചെവിയംകോട് വിനിത ഭവനില്‍ വിജയനെയാണ് പോലീസ് പ്രത്യേക പരിശോധനയില്‍ പിടികൂടിയത്. മുപ്പതും അൻപതും ലിറ്റർ ബാരലുകളില്‍ സൂക്ഷിച്ചിരുന്ന 80 ലിറ്റർ കോടയും വാഷും, 15 ലിറ്റർ ചാരായവും പോലീസ് കണ്ടെടുത്തു.
വീടിൻ്റെ ഹാളില്‍ ആയിരുന്നു ചാരായ നിർമ്മാണത്തിനുള്ള സജ്ജീകരണങ്ങള്‍ നടത്തിയിരുന്നത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ വീട്ടില്‍ പരിശോധന നടത്തിയത്.
കാട്ടാക്കട എസ് എച്ച് ഒ മൃദുല്‍ കുമാർ, എസ് ഐ മനോജ്, ഗ്രേഡ് എസ്ഐ ഷഫീർ ലാബ്ബ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
