ചെന്നെെ: വിവാഹമോചന ഹർജിയില്‍ ആദ്യമായി പ്രതികരിച്ച് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. ഇപ്പോള്‍ ഉയർന്നിരിക്കുന്ന പ്രശ്നങ്ങള്‍ താൻ നോക്കിക്കോളാമെന്നാണ് വിജയ് പറഞ്ഞത്.ടിവികെ വനിതാ ദിനാഘോഷത്തിലായിരുന്നു വിജയ്‌യുടെ പ്രതികരണം.
‘ എന്നെ ചുറ്റിപ്പറ്റി ചില പ്രശ്നങ്ങള്‍ നടക്കുന്നുണ്ട്. അത് ഞാൻ നോക്കിക്കോളാം. നിങ്ങള്‍ അതോർത്ത് വിഷമിക്കരുത്. നിങ്ങള്‍ അത് ഓർത്ത് വിഷമിക്കുന്നത് എന്നെ വേദനിപ്പിക്കുന്നു. ഈ പ്രശ്നങ്ങള്‍ക്ക് വലിയ പ്രാധാന്യമില്ല’- വിജയ് പറഞ്ഞു.
നടന് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഭാര്യ സംഗീത വിവാഹമോചനക്കേസ് നല്‍കിയത്. ഈ നടി തൃഷയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ വാർത്തകള്‍ക്ക് വിജയ് അന്ന് പ്രതികരിച്ചിരുന്നില്ല. 2021ല്‍ തന്നെ ഇവരുടെ ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നുവെന്നാണ് വിവരം. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് സംഗീത ആഗ്രഹിച്ചെങ്കിലും വിജയ് ആദ്യം അതിന് തയ്യാറായില്ല. തന്റെ രാഷ്ട്രീയ ഭാവി തകരുമെന്ന് ഭയന്നാണ് വിജയ് വിവാഹബന്ധം വേർപെടുത്താൻ വിസമ്മതിച്ചതെന്നാണ് വിവരം. പിന്നാലെയാണ് സംഗീത കോടതിയെ സമീപിച്ചത്. നിലവില്‍ സംഗീതയ്ക്കും മക്കളായ ജെയ്സണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കുമായി വിജയ് 250 കോടി രൂപ നഷ്ടപരിഹാരത്തുകയായി വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്. ഈ തുക എപ്രകാരമാണ് വിഭജിച്ച് നല്‍കുകയെന്ന് വ്യക്തമല്ല.
ഇതിനിടെ, കഴിഞ്ഞ ദിവസം തൃഷയോടൊപ്പം ഒരുമിച്ച് വിവാഹത്തില്‍ പങ്കെടുത്ത ചിത്രങ്ങള്‍ വൈറലായിരുന്നു. നിർമ്മാതാവ് കല്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷി സുരേഷിന്റെയും മകന്റെ വിവാഹ സത്കാരത്തിനാണ് താരജോഡികള്‍ ഒന്നിച്ചെത്തിയത്. വിവാഹ മോചന വാർത്തകള്‍ക്കിടെയാണ് താരങ്ങള്‍ ഒരുമിച്ചെത്തിയത് എന്നാണ് ശ്രദ്ധേയം.
