കലപ്പുഴ: ലഹരിമരുന്ന് വാങ്ങാൻ പണം നല്‍കാത്തതിലുള്ള വിരോധം മൂലം സ്വന്തം അമ്മൂമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ചെറുമകന് ഒമ്പത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
അരൂർ പഞ്ചായത്ത് ആറാം വാർഡില്‍ അക്ഷയ് നിവാസില്‍ അനന്തുവിനെയാണ് (26) ആലപ്പുഴ അഡീഷണല്‍ സെഷൻസ് കോടതി ഒന്ന് ജഡ്ജി റോയി വർഗീസ് ശിക്ഷിച്ചത്.
2019 ജൂണ്‍ 9നായിരുന്നു നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. പട്ടണക്കാട് പുതിയകാവ് ഹരിജൻ കോളനിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന 72 വയസ്സുകാരി ശാന്തയാണ് കൊല്ലപ്പെട്ടത്.
പ്രതിയായ അനന്തു തന്റെ അമ്മൂമ്മയോട് ലഹരിമരുന്ന് വാങ്ങാൻ പണം ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാത്തതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
