പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഗൾഫിലേക്ക് വിമാന സർവീസുണ്ടാകും; കൊച്ചിയിൽ നിന്നും മൂന്ന് സർവീസുകൾ നടത്തും

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ കേരളത്തിൽ നിന്നുൾപ്പടെയുള്ള വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. പിന്നാലെ കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ന് സർവീസുകൾ നടത്താൻ തീരുമാനമായി. കൊച്ചിയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ന് മൂന്ന് സർവീസുകൾ നടത്തും. ഒമാൻ എയർവെയ്‌സ്, സൗദി എയർലൈൻസ് എന്നിവയാണ് സർവീസ് നടത്തുക. 8.10നും 2.25നും ഒമാൻ എയർവെയ്‌സ് കൊച്ചിയിൽ നിന്നും മസ്‌ക്കറ്റിലേക്ക് സർവീസ് നടത്തും.11.30ന് സൗദി എയർലൈൻസ് ജിദ്ദയിലേക്കും സർവീസ് നടത്തും. അതേസമയം യുഎഇ അടക്കമുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനഃരാരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.

സംഘർഷാവസ്ഥയും സുരക്ഷയും കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ രണ്ട് ദിവസമായി വിവിധ വിമാന കമ്പനികൾ റദ്ദാക്കിയിരിക്കയാണ്. ഇറാനിലെ ഇസ്രയേൽ-അമേരിക്കൻ സംയുക്ത ആക്രമണത്തിന് പിന്നാലെയാണ് പശ്ചിമേഷ്യയും ഭീതിയിലായത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുഎസിന്‍റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമാന സർവീസുകൾ റദ്ദാക്കിയത്.