ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി 22കാരിയെ പീഡിപ്പിച്ചു; പ്രതിയായ 75 കാരൻ കീഴടങ്ങി; ഒളിവില്‍ കഴിഞ്ഞത് 27 ദിവസം

കൊച്ചി: ഒഡീഷ സ്വദേശിനിയായ യുവതിയെ ശീതളപാനീയത്തില്‍ മദ്യം കലർത്തി നല്‍കി പീഡിപ്പിപ്പിച്ച കേസിലെ പ്രതി കീഴടങ്ങി.

സൗത്ത് എസിപി ഓഫീസിലാണ് മുൻ ഹോർട്ടികോപ്പ് എംഡി ആയിരുന്ന ശിവപ്രസാദ് കീഴടങ്ങിയത്. 27 ദിവസമായി പ്രതി ഒളിവിലാണ്. 22 വയസുകാരിയായ വീട്ടുജോലിക്കു നിന്ന പെണ്‍കുട്ടിയെ ആണ് ഇയാള്‍ ശീതള പാനീയത്തില്‍ മദ്യം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്.

75 വയസുകാരനായ പ്രതി സർക്കാർ പൊതുമേഖല സ്ഥാപനങ്ങളില്‍ ഉയർന്ന പദവിയില്‍ ഇരുന്ന വ്യക്തിയാണ്. ഇയാള്‍ക്കായി പോലീസ് ലുക്ക്‌ ഔട്ട്‌ സർക്കുലർ ഇറക്കിയിരുന്നു. ദേഹാസ്വാസ്ഥ്യത അനുഭവപ്പെട്ടതിനെ തുടർന്ന് പ്രതിയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.

ഹോർട്ടികോർപ്പ്, ഫിഷറീസ്, പ്ലാന്റേഷൻ കോർ‍പ്പറേഷൻ എംഡി അടക്കം നിരവധി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉന്നത പദവിയിലിരുന്ന വ്യക്തിയാണ് ശിവപ്രസാദ്. അയല്‍ സംസ്ഥാനങ്ങളിലടക്കം പ്രതിക്കായി പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. കേസില്‍ ദേശീയ പട്ടികവർഗ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.

കൊച്ചി പൊലീസിനോട് ദേശീയ പട്ടികവർഗ കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു. ഏഴ് ദിവസത്തിനകം കൊച്ചി പൊലീസ് റിപ്പോർട്ട് നല്‍കണമെന്നാണ് പട്ടികവർഗ കമ്മീഷന്‍റെ നോട്ടീസില്‍ നിർദേശിച്ചിരുന്നത്.