നിർണായകമായ മാറ്റം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബെവ്കോ. പ്രീമിയം കൗണ്ടറുകളിലെ മദ്യവിൽപന പൂർണമായും ഡിജിറ്റൽ ഇടപാടുകൾ വഴിയാക്കാൻ ബെവ്‌കോ തീരുമാനിച്ചു. ഫെബ്രുവരി 15 മുതൽ കൗണ്ടറുകളിൽ പണം സ്വീകരിക്കില്ല എന്നറിയിച്ച് ബെവ്‌കോ ഉത്തരവിറക്കി. കറൻസി ഇടപാടുകൾ ഇല്ലാതാകുന്നതോടെ മദ്യ വിതരണത്തിനുള്ള സമയം ലാഭിക്കുക, തിരക്ക് കുറയ്ക്കുക, ഇടപാട് രേഖകൾ ഉറപ്പാക്കുക തുടങ്ങിയവയാണ് ബെവ്‌കോ ലക്ഷ്യമിടുന്നത്. എന്നാൽ ഈ മാറ്റത്തിൽ എതിർപ്പുന്നയിച്ച് ജീവനക്കാർ രംഗത്തുവന്നിട്ടുണ്ട്. നിലവിൽ 70 ശതമാനം ആളുകളും പണമാണ് മദ്യം വാങ്ങുമ്പോൾ നൽകുന്നത്. പൂർണമായും ഡിജിറ്റലിലേക്ക് മാറുമ്പോൾ ബുദ്ധിമുട്ട് കൂടുമെന്നും ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള പ്രശ്നത്തിന് കാരണമാകുമെന്നുമാണ് ജീവനക്കാരുടെ ആരോപണം. അതിനാൽ ഈ തീരുമാനം പിൻവലിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നുണ്ട്.
നിർണായക മാറ്റവുമായി ബെവ്‌കോ; ഇടപാടുകൾ പൂർണമായും ഡിജിറ്റലാക്കുന്നു, ഇനി നോട്ട് കൊടുത്താൽ മദ്യം കിട്ടില്ല
