കോട്ടയം:മുക്കുപണ്ടം പണയം വെച്ച് നാലര ലക്ഷം രൂപ തട്ടിയെടുത്തു. പിടിക്കപ്പെടാതിരിക്കാൻ മരണപ്പെട്ടെന്ന് പത്രത്തിൽ വാർത്ത നൽകി.
കുമാരനല്ലൂർ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതിയെ കോട്ടയം ഗാന്ധിനഗർ പോലീസ് കൊടൈക്കനാലിൽ നിന്നും പിടികൂടി
കുമാരനല്ലൂരില്‍ വാടകയ്ക്കു താമസിച്ചിരുന്ന കൊച്ചി സ്വദേശിയായ നാല്‍പ്പത്തൊന്നുകാരനാണ് പിടിയിലായത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ വിവിധ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംവെച്ച ശേഷം താൻ മരിച്ചെന്ന് സ്വയം പത്രവാർത്ത നല്‍കുകയും ചെയ്തിരുന്നു. കോട്ടയം ഗാന്ധിനഗർ പൊലീസാണ് ഇയാളെ കൊടൈക്കനാലില്‍ നിന്നും പിടികൂടിയത്.
ഇയാളുടെ ആധാർ കാർഡില്‍ എം.ആർ.സജീവ് എന്ന പേരും എറണാകുളം ഇടപ്പള്ളിയിലെ വിലാസവുമാണ്; വോട്ടർ ഐഡി കാർഡില്‍ കുമാരനല്ലൂരിലെ വിലാസവും. 2023ലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പനമ്ബാലം, കുടമാളൂർ ശാഖകളില്‍നിന്ന് അഞ്ചു ലക്ഷം രൂപയാണ് ഇയാള്‍ മുക്കുപണ്ടം പണയംവച്ചു തട്ടിയെടുത്തതെന്നു പൊലീസ് പറയുന്നു.
അന്വേഷിച്ചപ്പോള്‍ ഇയാള്‍ ചെന്നൈയില്‍ വെച്ച് മരിച്ചെന്നു വിവരം ലഭിച്ചു. തുടർന്നു പൊലീസില്‍ പരാതിപ്പെട്ടു. മറ്റൊരു പത്രത്തിന്റെ ചരമവാർത്തകളുടെ പേജില്‍ ഇയാളുടെ ഫോട്ടോ അടക്കം വാർത്ത വന്നതായി കണ്ടെത്തി. ചെന്നൈ അഡയാറില്‍ സംസ്കാരം നടക്കുമെന്നും വാർത്തയിലുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണു മരണവാർത്തയെന്ന് സംശയം തോന്നി. തുടർന്നാണ് കൊടൈക്കനാല്‍ ഉള്‍പ്പെടെ മറ്റു സ്ഥലങ്ങളിലേക്കും പൊലീസ് അന്വേഷണമെത്തിയത്.
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് ടി , സബ് ഇൻസ്‌പെക്ടർ അനുരാജ് എം എച്ച് , എസ്ഐ സത്യൻ എസ് , എസ്സിപിഒ രഞ്ജിത്ത് , സിപിഒ അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്തത്.
പ്രതി ഇതേ തരത്തിലുള്ള കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോ എന്നതിലേക്ക് കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ് പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി
