തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിജയ്‌യുടെ നാമനിർദേശ പത്രികയിൽ വൻ പിഴവ്. പെരമ്പൂരിലെയും തിരുച്ചിറപ്പള്ളി ഈസ്റ്റിലെയും പത്രികകളിൽ വ്യത്യാസം വന്നതോടെയാണ് ഈ വിഷയം വലിയ ചര്‍ച്ചയായത്. വിജയ്ക്കെതിരെ കേസില്ലെന്നാണ് പെരമ്പൂർ പത്രികയിൽ പറയുന്നത്. എന്നാല്‍, രണ്ട് കേസുണ്ടെന്ന് ഒടുവിൽ നൽകിയ പത്രികയിൽ വിജയ് രേഖപ്പെടുത്തിയിട്ടുണ്ട്. 2025ൽ മധുരയിൽ നടത്തിയ ടിവികെ സമ്മേളനവുമായി ബന്ധപെട്ടാണ് ആദ്യ കേസ്. പെരമ്പൂരിലെ പത്രികാസമർപ്പണത്തിന് ശേഷമാണ് രണ്ടാമത്തെ കേസ് എന്നാണ് വിജയ്‌യുടെ പത്രികയിൽ പറയുന്നത്. ആദ്യ കേസ് 2025 ഓഗസ്റ്റ് 21ന് എടുത്തു. റാമ്പിൽ കയറാൻ ശ്രമിച്ച യുവാവിനെ ബൗൺസർമാർ തള്ളിയിട്ട സംഭവത്തിൽ ആണ് കേസെടുത്തത്. പെരമ്പൂരിൽ വിജയ്ക്ക് പുതിയ പത്രിക നൽകേണ്ടി വരും. ഇനി ശനിയാഴ്ചയും തിങ്കളാഴ്ചയും ആണ് പത്രിക സ്വീകരിക്കുക. പെരമ്പൂരിൽ രണ്ട് സെറ്റ് പത്രിക മാത്രമേ വിജയ് സമർപ്പിച്ചിട്ടുള്ളൂ.
ടിവികെ നേതാവ് വിജയ്‌യുടെ നാമനിർദേശ പത്രികകളിൽ വൻ പിഴവ്; രണ്ട് മണ്ഡലങ്ങളിൽ നൽകിയ പത്രികകളിൽ വ്യത്യാസം
