കാറിൽ ഇരിക്കുകയായിരുന്ന യുവാവിനെ, പത്തോളം പേർ ചേർന്ന് വിളിച്ച് പുറത്തിറക്കി അതിക്രൂരമായി മർദ്ദിച്ചു; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; നേരത്തെ ഉണ്ടായിരുന്ന തർക്കത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് പോലീസ് ; മർദ്ദനമേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവത്തിൽ കണ്ടാലറിയുന്ന 10 പേർക്കെതിരെ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ യുവാവിന് മർദ്ദനം. കാറിൽ ഇരിക്കുകയായിരുന്ന യുവാവിനെ ഒരു സംഘം എത്തി
വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു.
ഗ്ലാസിന്റെ ചില്ലും തകർത്തു. പരിക്കേറ്റ മണിയൂർ സ്വദേശി മുഹമ്മദിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്നലെയാണ് കുറ്റ്യാടി മരുതൻകര റോഡിലാണ് സംഭവം.
കാറിലിരിക്കുകയായിരുന്നു യുവാവ്. ഈ സമയത്താണ് ഒരു സംഘമാളുകൾ കാറിനടുത്തേക്ക് എത്തുന്നത്. ഒരാൾ മുഖംമൂടി ധരിച്ചിരുന്നു. കാറിൻ്റെ ചില്ലിൽ അടിച്ചും ഇടിച്ചും യുവാവിനെ പുറത്തിറക്കുകയായിരുന്നു സംഘം. യുവാവിനെ കാറിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയും ചെയ്തു.
ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
നേരത്തെയുണ്ടായിരുന്ന തർക്കത്തിന്റെ ഭാ​ഗമായാണ് ഇപ്പോഴുണ്ടായ മർദനം. മർദനമേറ്റ യുവാവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിൻ്റെ ഭാ​ഗമായുള്ള മധ്യസ്ഥ ശ്രമങ്ങൾക്ക് വിളിച്ചുവരുത്തിയാണ് വീണ്ടും ആക്രമണമുണ്ടായത്. നിലവിൽ കണ്ടാൽ അറിയാവുന്ന 10 പേർക്കെതിരെ കുറ്റ്യാടി പൊലീസ് കേസെടുത്തു.