കോഴിക്കോട്: യുവാവിനെ കാറില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി.
എലത്തൂർ കാട്ടില്‍പിടികയിലാണ് സംഭവം. കൈയിലുണ്ടായിരുന്ന ഇരുപത്തിയഞ്ച് ലക്ഷം രൂപ ഒരു സംഘം തട്ടിയെടുത്തെന്ന് യുവാവ് പറഞ്ഞു.
യുവാവിന്റെ ദേഹത്തും മുഖത്തുമെല്ലാം അക്രമികള്‍ മുളകുപൊടി വിതറിയിരുന്നു.
കാറില്‍ വരുന്നതിനിടയില്‍ ഈ സംഘം ലിഫ്റ്റ് ചോദിച്ചു. ഇവരുടെ കൂടെ ഒരു യുവതിയുമുണ്ടായിരുന്നു.
തന്റെ കൈവശം സ്വകാര്യ എടിഎമ്മില്‍ നിറക്കാനുള്ള പണമുണ്ടായിരുന്നെന്നും ഇതാണ് അക്രമികള്‍ കവർന്നതെന്നും യുവാവ് വ്യക്തമാക്കി.
