ഡൽഹി: സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി സി പി എം പൊളിറ്റ് ബ്യൂറോ. ഇടതുപക്ഷത്തിന് കേരളത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടി അതീവ ഗൗരവകരമായി കാണുന്നുവെന്ന് പി ബി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ജനറല്‍ സെക്രട്ടറി എം എ ബേബി വ്യക്തമാക്കി.
മികച്ച പ്രവർത്തനം നടത്തിയിട്ടും കേരളത്തില്‍ നേരിട്ട തിരിച്ചടിയുടെ കാരണങ്ങള്‍ പാർട്ടി ഗൗരവമായി പരിശോധിക്കുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കാൻ കേന്ദ്രം ശ്രമിച്ചതും ബി ജെ പി മൂന്ന് സീറ്റുകള്‍ നേടിയതും നിസ്സാരമായി കാണാനാവില്ല. പശ്ചിമ ബംഗാളില്‍ കേന്ദ്ര ഏജൻസികളെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ദുരുപയോഗം ചെയ്തുകൊണ്ടാണ് ബി ജെ പി നേട്ടമുണ്ടാക്കിയതെന്നും അദ്ദേഹം വിമർശിച്ചു.
ബംഗാളിലെ എസ് ഐ ആറില്‍ അട്ടിമറി നടന്നെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഇതിനെ ‘സ്പെഷ്യല്‍ ഇൻ്റെൻസീവ് റിമൂവല്‍’ എന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
