സർക്കാർ തീരുമാനിച്ച സിനിമാ കോൺക്ലേവ് പണവും സമയവും വെറുതെ കളയാൻ മാത്രമേ ഉപകാരപ്പെടുകയൂള്ളൂ എന്ന് നടി രഞ്ജിനി. കോൺക്ലേവ് വിളിച്ച് ചർച്ച ചെയ്യേണ്ട യാതൊരു ആവശ്യവുമില്ല.
ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുകയാണ് വേണ്ടതെന്നും രഞ്ജിനി തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഹേമാ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച ശേഷവും സിനിമാ മേഖലയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി കടലാസിൽ മാത്രമാണ്. നടപടികളിലേക്ക് കടക്കാത്തതുകൊണ്ട് മൊഴി കൊടുത്തവർ പേടിച്ചിരിക്കേണ്ട അവസ്ഥയാണ്.
അമ്മ സംഘടനയിലുള്ള സ്ത്രീകളുടെ മൊഴിയെടുത്തില്ല എന്ന വിമർശനത്തിൽ കാര്യമില്ല. റിപ്പോർട്ടിലെ ശുപാർശകൾ പരിശോധിച്ച് നടപടി സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും രഞ്ജിനി പറഞ്ഞു.
വളരെ സെൻസിറ്റീവായ വിഷയത്തെ ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെന്നും അവർ കുറ്റപ്പെടുത്തി. ഹേമാ കമ്മിറ്റിക്ക് മൊഴി നൽകിയത് വിഡ്ഢിത്തമായിപ്പോയെന്ന് തോന്നുന്നുവെന്ന് രഞ്ജിനി പറഞ്ഞു.
