ഇന്ത്യ സഖ്യത്തെ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ നയിക്കും ; ഇന്ന് ചേര്‍ന്ന പ്രതിപക്ഷ സഖ്യത്തിന്റെ യോഗത്തിലാണ് ഖാര്‍ഗെയെ ചെയര്‍പേഴ്സണായി തെരഞ്ഞെടുത്തത്.

ഡൽഹി : ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന് കണ്‍വീനര്‍ സ്ഥാനം നല്‍കിയെങ്കിലും അദ്ദേഹമത് നിരസിച്ചു.പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുക്കുത്തില്ല. ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയ നിതീഷ് കുമാര്‍ മുന്നണിയെ കോണ്‍ഗ്രസ് നയിക്കണമെന്ന് അഭിപ്രായപ്പെട്ടു.

തനിക്ക് സ്ഥാനമാനങ്ങള്‍ വേണ്ടെന്നും, സഖ്യം ശക്തമാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മമതയെ കൂടാതെ യോഗത്തില്‍ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയും പങ്കെടുത്തില്ല.സീറ്റ് വിഭജനം, ഭാരത് ജോഡോ ന്യായ് യാത്രയിലെ പങ്കാളിത്തം, സഖ്യം ശക്തിപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ അവലോകനം ചെയ്യാനാണ് പ്രതിപക്ഷ നേതാക്കള്‍ ഇന്ന് യോഗം ചേര്‍ന്നത്. 10 പാര്‍ട്ടികളുടെ നേതാക്കള്‍ ഓണ്‍ലൈൻ യോഗത്തില്‍ പങ്കെടുത്തു.

നിതീഷ് കുമാര്‍, എം.കെ സ്റ്റാലിൻ, ശരദ് പവാര്‍, ഡി രാജ, മല്ലികാര്‍ജുൻ ഖാര്‍ഗെ, ഒമര്‍ അബ്ദുള്ള, രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി, ലാലു യാദവ്-തേജസ്വി യാദവ്, അരവിന്ദ് കെജ്രിവാള്‍, ഡി രാജ, ശരദ് പവാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ബിജെപി എംപി ദിലീപ് ഘോഷ് പ്രതിപക്ഷ സഖ്യ യോഗത്തില്‍ പരിഹസിച്ച്‌ രംഗത്തെത്തി.

പ്രതിപക്ഷ സഖ്യം ഒരു ജോലിയും ചെയ്യുന്നില്ലെന്നും യോഗങ്ങള്‍ മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒന്നും സംഭവിക്കില്ല, ഉടൻ തന്നെ ഈ സഖ്യം പൊളിയുമെന്നും അദ്ദേഹം വ്യക്തമാക്കി.