കോട്ടയം: 27 മുതല്‍ കടകളടച്ച് സമരം ചെയ്യാൻ പ്ലാന്റേഷൻ വ്യാപാരി സംയുക്ത സമരസമിതി തീരുമാനിച്ചതോടെ റേഷൻ വിതരണം സ്തംഭനത്തിലേക്ക്.
ഗോഡൗണുകളില്‍ നിന്ന് ചരക്കെത്തിക്കുന്ന കരാർ ജീവനക്കാരുടെ സമരം മൂലം റേഷൻ കടകള്‍ ഏതാണ്ട് കാലിയാണ്. ഇതോടെ പൊതുവിപണിയില്‍ അരിവില ഉയർന്നേക്കുമെന്ന ഭീതിയിലാണ് സാധാരണക്കാർ.
ജില്ലയില്‍ 963 റേഷൻ കടകളാണുള്ളത്. ചെലവ് കാശ് കിട്ടാതെ 50 ഉടമകള്‍ കട ഉപേക്ഷിച്ചു. രണ്ടു കടകള്‍ നടത്തിയിരുന്നവർ ഒന്നാക്കി അടച്ചുപൂട്ടല്‍ ഭീഷണിനേരിടുന്നതിനിടയിലാണ് സമരം.
2018 ല്‍ നടപ്പാക്കിയ പാക്കേജില്‍ ഒരു മാസം 45 ക്വിന്റല്‍ അരിവിറ്റാല്‍ കടക്കാരന് ലഭിക്കുന്നത് 18000 രൂപയാണ്. ഇത് പരിഷ്‌കരിക്കരിക്കണമെന്നതാണ് പ്രധാന ആവശ്യം. ഭക്ഷ്യവകുപ്പുമന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും ആവശ്യം തള്ളി. പലകടകളിലും നിലവിലെ സ്റ്റോക്ക് തീർന്നു.
