കോട്ടയം :എംജി സർവകലാശാ ലയിൽനിന്നു പേരെഴുതാത്ത ഡി ഗ്രി – പിജി സർട്ടിഫിക്കറ്റുകൾ മോഷ്ടിച്ചത്
സംബന്ധിച്ച വിജിലൻസ് അന്വേഷണം ഉണ്ടായാൽ ചില ഉന്നതർ കുടുങ്ങുമെന്നാണ് സൂചന.
സർട്ടിഫിക്കറ്റ് മാഫിയയാണ് മോഷണത്തിന് ചുക്കാൻ പിടിച്ചത്. സർവകലാശാലാ ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ വ്യക്തമായ പങ്കെന്നു സൂചന. വിജിലൻസ് അന്വേഷണത്തിനു ഗാന്ധിനഗർ പൊലീസ് ശുപാർശ ചെയ്തു.
എംജി സർവകലാശാലാ പരിക്ഷാഭവനിൽനിന്നു വിദ്യാർഥികളുടെ പേരും മറ്റു വിവരങ്ങളുമെഴുതാത്ത 154 ബിരുദ – പിജി സർട്ടിഫിക്ക റ്റുകൾ കാണാതായ വിവരം 2023 ജൂണിലാണു പുറത്തറിഞ്ഞത്. വാർത്ത വന്നതോടെ സർവകലാശാല പൊലീസിൽ പരാതി
നൽകിയെങ്കിലും 54 സർട്ടിഫിക്കറ്റുകളുടെ
കാര്യമേ അതിൽ പറഞ്ഞിട്ടുള്ളൂ. വ്യാജ സർട്ടിഫിക്കറ്റ് നിർമാണമാണു മോഷണത്തിന്റെ ലക്ഷ്യമെന്നു
പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. മോഷണം പോയ എബി 162328 മുതൽ എബി 162381 വരെ സീരിയൽ നമ്പ റുകളിലുള്ള 54 സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ സർവകലാശാല അസാധുവാക്കി.
സർട്ടിഫിക്കറ്റുകൾ കാണാനി
ല്ലെന്ന കാര്യം കണ്ടെത്തിയ ഉദ്യോഗസ്ഥനെയും മറ്റൊരു ജീവനക്കാരനെയും സസ്പെൻഡ് ചെയ്തെങ്കിലും രാഷ്ട്രീയത്തിന്റെ പേരിൽ നടപടിയെടുത്തെന്ന ആരോപണം ഉയർന്നതോടെ തിരിച്ചെടുത്തിരുന്നു.
