സ്വന്തം ലേഖകൻ
എറണാകുളം: മസാജ് പാര്‍ലറുകളുടേയും സ്പാകളുടേയും മറവിൽ വ്യാപക അനാശാസ്യവും ലഹരി വില്‍പ്പനയും സംസ്ഥാനത്ത് കൊഴുത്തു വളരുകയാണ്.
മസാജിംഗ് ചെയ്യുന്ന യുവതികൾക്ക് ആരോഗ്യ പരിശോധനയില്ലാത്തതും ഹെൽത്ത് കാർഡ് ഇല്ലാത്തതും ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.
മസാജിംഗിന്റെ മറവിൽ വ്യാപക മാംസകച്ചവടമാണ് നടക്കുന്നത്. എറണാകുളം കലൂർ കേന്ദ്രമായ കമ്പനിയാണ് മാംസ കച്ചവടത്തിന്റെ പ്രധാന സെന്റർ.
ഇവർക്ക് പാലക്കാട്, കോഴിക്കോട് ജില്ലയിലെ തൊണ്ടയാടും, മാങ്കാവിലും കൊണ്ടോട്ടിയിലും, മലപ്പുറം ജില്ലയിലേ മഞ്ചേരിയിലും, എറണാകുളം ജില്ലയിലെ പനമ്പള്ളി നഗർ , പാലാരിവട്ടം തുടങ്ങിയ സ്ഥലങ്ങളിലും മസാജ് സെന്ററുകളുണ്ട്.
ഇവിടങ്ങളിലൊക്കെ ഇത്തരത്തിൽ അനാശാസ്യം നടക്കുന്നതായും , തെറാപ്പിസ്റ്റുകളായ യുവതികൾക്ക് മസാജിംഗ് ചെയ്യുന്നതിനുളള സർട്ടിഫിക്കറ്റുകളോ പരിചയ സമ്പത്തോ ഇല്ലന്നും ജീവനക്കാർ തന്നെ പറയുന്നു.
ഈ കമ്പനിയുടെ കോയമ്പത്തൂർ, കോട്ടക്കൽ, കുമളി ബ്രാഞ്ചുകൾ വ്യാപക അനാശാസ്യത്തേ തുടർന്ന് പൊലീസ് അടച്ച് പൂട്ടിയത് ഏതാനും മാസങ്ങൾക്ക് മുൻപാണ് .
കോട്ടയം നഗരത്തിലും, ഏറ്റുമാനൂർ, വാഗമൺ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചും വ്യാപകമായ മാംസ കച്ചവടമാണ് നടക്കുന്നത്.
ലൈസൻസില്ലാതെയും സർട്ടിഫിക്കറ്റും, ഹെൽത്ത് കാർഡും ഇല്ലാത്ത തെറാപ്പിസ്റ്റുകളെയും വെച്ച് നടത്തുന്ന മുഴുവൻ സ്ഥാപനങ്ങളും അടച്ചുപൂട്ടുമെന്ന് പോലീസ് പറഞ്ഞു. ഇത്തരം സ്ഥാപനങ്ങൾ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്.
