തിരുവനന്തപുരം: ക്രിസ്മസിന് മുന്‍പ് ക്ഷേമ പെൻഷൻ വിതരണം ചെയ്തേക്കും.
2,000 കോടി രൂപ അടിയന്തരമായി കടം എടുക്കാനുള്ള നീക്കത്തിലാണ് ധനവകുപ്പ്. പിന്നാലെ രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്തേക്കും.
കടമെടുപ്പ് പരിധിയില്‍ 3,240 കോടി രൂപ കുറച്ച നടപടി കേന്ദ്രം മരവിപ്പിച്ചിരിന്നു. ഇതോടെയാണ് ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ സാധ്യത ഏറിയത്. മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്ര സര്‍ക്കാരുമായി നിരന്തരം നടത്തിയ കത്തിടപാടുകളുടെ ഭാഗമായാണ് കേന്ദ്രം 3,240 കോടി രൂപ കുറച്ച നടപടി മരവിപ്പിച്ചത്.
കിഫ്ബിയും പെന്‍ഷന്‍ കമ്ബിനിയും എടുത്ത വായ്പകളുടെ പേരിലായിരുന്നു കേരളത്തിന്‍റെ കടമെടുപ്പ് പരിധിയില്‍ നിന്നും 3,140.7 കോടി രൂപ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നത്. 19ന് 2,000 കോടി രൂപ കേരളം കടമെടുക്കും. ക്രിസ്മസ് പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായാണ് സര്‍ക്കാര്‍ ഈ തുക കടമെടുക്കുന്നത്.
