Site icon Malayalam News Live

അവിശ്വാസി ആചാരങ്ങളെ ചോദ്യം ചെയ്യേണ്ട; ശബരിമല യുവതി പ്രവേശനത്തിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ശബരിമല യുവതി പ്രവേശന കേസിൽ സുപ്രിംകോടതിയിലെ വാദത്തിനിടെ, സുപ്രധാന നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന. ഒരു വിശ്വാസി യുക്തിയെ ചോദ്യം ചെയ്യില്ല. അവിശ്വാസി അവിശ്വാസിയായി തുടരുന്നതിനാൽ ആചാരങ്ങളെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. ഓരോ ക്ഷേത്രത്തിലെ ആചാരങ്ങളും ചടങ്ങുകളും വ്യത്യസ്തമാണെന്ന് മുൻ തന്ത്രി കണ്ഠരവ് രാജീവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിവി ഗിരി വാദിച്ചു. ഏതൊരു ക്ഷേത്രത്തിലും പിന്തുടരുന്ന ചടങ്ങുകളും അനുഷ്ഠാനങ്ങളും മതത്തിന്റെ അവിഭാജ്യ ഘടകമാണ്. ആരാധന നിയമങ്ങളിൽ ഏതെങ്കിലും വ്യതിചലനമോ ലംഘനമോ ഉണ്ടായാൽ വിഗ്രഹത്തിന്റെ പവിത്രത നഷ്ടമാകും എന്ന് വിവി ഗിരി വ്യക്തമാക്കി.

പ്രതിഷ്ഠയുടെ സ്വഭാവ സവിശേഷതകൾ കാരണം ഒരു സ്ത്രീക്ക് പോകാൻ കഴിയില്ലെങ്കിൽ, ഞാൻ ഒരു സ്ത്രീയാണെങ്കിൽ അത് മതത്തിന്റെ സവിശേഷതകളുമായി സമന്വയിപ്പിക്കണം. ‌‌ശബരിമലയെ സംബന്ധിച്ചിടത്തോളം ദേവൻ സ്ഥിരമായ ബ്രഹ്മചാരിയാണ് എന്നും വിവി ഗിരി വാ​ദിച്ചു. കേരളത്തിലെ സമൂഹം, ആചാരത്തെ മതത്തിന്റെ അവിഭാജ്യ ഘടകമായി അംഗീകരിച്ചിട്ടുണ്ടെന്നും കേരളത്തിലെ സ്ത്രീകൾ ഈ ആചാരത്തിന്റെ പ്രാധാന്യം മനസിലാക്കുകയും പൂർണ്ണഹൃദയത്തോടെ സഹകരിക്കുകയും ചെയ്യുന്നുണ്ടെന്ന് എന്ന് വിവി ഗിരി പറഞ്ഞു.

Exit mobile version