Site icon Malayalam News Live

പൂച്ചയെ വളർത്താൻ സമ്മതിക്കാത്തതിൽ മനംനൊന്ത് യുവഡോക്ടർ ജീവനൊടുക്കി; സംഭവം ഹൈദരാബാദിൽ

വീട്ടുകാർ പൂച്ചയെ വളർത്താൻ സമ്മതിക്കാത്തതിന് പിന്നാലെ യുവ ഡോക്ടർ ജീവനൊടുക്കി. ഹൈദരാബാദ് അൽവാലിൽ ആണ് സംഭവം. 23 വയസുകാരി പ്രിൻസി ആണ് ആത്മഹത്യ ചെയ്തത്. മാർച്ച് 20നാണ് സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് പ്രിൻസി ആത്മഹത്യ ചെയ്തത്. അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പമാണ് പ്രിൻസി താമസിച്ചിരുന്നത്. ആഴ്ചകൾക്ക് മുൻപ് പ്രിൻസി വീട്ടിലേക്ക് ഒരു പൂച്ചയെ കൊണ്ടുവന്നിരുന്നു. പിന്നാലെ പ്രിൻസിക്ക് ചുമയും കഫക്കെട്ടും കലശലായിരുന്നു. ഇതോടെ വീട്ടുകാർ പൂച്ചയെ വളർത്തുന്നത് എതിർക്കുകയും പ്രിൻസിയും വീട്ടുകാരും തമ്മിൽ നിരന്തരം തർക്കത്തിലേർപ്പെടുകയും ചെയ്തു.

വെള്ളിയാഴ്ച അമ്മയും മുത്തശ്ശിയും പുറത്തുപോയ സമയത്താണ് പ്രിൻസി ആത്മഹത്യ ചെയ്തത്. ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബാംഗങ്ങൾ അറിയിച്ചതിനെത്തുടന്ന് അയൽക്കാരും പൊലീസും എത്തിയാണ് മൃതദേഹം താഴെയിറക്കിയത്. സംഭവത്തിൽ പ്രിൻസിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എല്ലാ വശങ്ങളും പൊലീസ് പരിശോധിക്കുകയാണ്.

Exit mobile version