Site icon Malayalam News Live

കാനഡയിൽ സ്‌കൂളിൽ വെടിവെയ്പ്പ്; 10 പേർ മരിച്ചതായി റിപ്പോർട്ട്, അക്രമിയും മരിച്ചതായി സൂചന

കാനഡയിലെ സ്‌കൂളിൽ നടന്ന വെടിവെയ്പ്പിൽ 10 പേർ മരിച്ചതായി റിപ്പോർട്ട്. ബ്രിട്ടീഷ് കൊളംബിയ മേഖലയിലെ സ്‌കൂളിലാണ് വെടിവെയ്പ്പ് നടന്നത്. മരിച്ചവരിൽ അക്രമിയും ഉണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 25 പേർക്ക് പരിക്കേറ്റു. ബ്രിട്ടീഷ് കൊളംബിയ മേഖലയിലെ ടംബ്ലർ റിഡ്ജ് സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. കാനേഡിയൻ സമയം ഉച്ചയ്ക്ക് 1:20നാണ് വെടിവെപ്പുണ്ടായത്. തോക്കുമായി സ്‌കൂളിലേക്കെത്തിയ അക്രമിയാണ് വെടിയുതിർത്തത്. ആറ് പേരെ സ്‌കൂളിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുട്ടികൾക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. എന്താണ് വെടിവെപ്പിന് കാരണമായത് എന്നതടക്കമുള്ള വിവരങ്ങളും പുറത്തുവരാനുണ്ട്. അക്രമി ഒറ്റയ്ക്കാണോ, അതോ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കനേഡിയൻ മന്ത്രിയും ബ്രിട്ടീഷ് കൊളംബിയയുടെ സോളിസിറ്റർ ജനറലുമായ നിന ക്രെയ്‌ഗർ സംഭവത്തെ അപലപിച്ചു. സംഭവം ഏറെ ദൗർഭാഗ്യകരണമാണെന്നും പ്രദേശവാസികളോട് പുറത്തിറങ്ങരുതെന്നും നിന ക്രെയ്‌ഗർ പറഞ്ഞു.

Exit mobile version