Site icon Malayalam News Live

ശബരി റെയിൽ പദ്ധതിക്ക് വീണ്ടും പച്ചക്കൊടി; തടസങ്ങളെല്ലാം നീങ്ങിയെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

കൊച്ചി: മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ അങ്കമാലി – എരുമേലി ശബരി പാത യാഥാർത്ഥ്യത്തിലേക്ക്.പദ്ധതിയ്ക്കുള്ള തടസ്സങ്ങൾ എല്ലാം നീങ്ങിയെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാറുമായി ചേർന്ന് വേഗത്തിലാക്കിയെന്ന് റെയിൽവേ മന്ത്രാലയം ഹൈക്കോടതിയിൽ വ്യക്തമാക്കി.

 

3810 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് വേഗത്തിലാക്കാൻ നടപടി തുടങ്ങിയതെന്ന് സതേൺ റെയിൽവെയുടെ നിർമ്മാണ വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ ഹൈാക്കോടതിയെ അറിയിച്ചത്.

 

ഭൂമി ഏറ്റെടുക്കുന്നതിന് സംസസ്ഥാന സർക്കാറിന്‍റെ വിവിധ വകുപ്പുകളുമായി യോജിച്ച് പ്രവർത്തിക്കുകയാണെന്നും പദ്ധതി വേഗത്തിലാക്കാൻ നടപടിയെടുത്തെന്നും കോടതിയെ അറിയിച്ചു.

 

പദ്ധതി ചെലവിന്‍റെ അമ്പത് ശതമാനം തുകയായ 1900 കോടി രൂപ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെയാണ് സ്വപ്ന പദ്ധതിക്ക് വീണ്ടും ജീവൻ നൽകിയത്.

 

കിഫബിയിൽ നിന്ന് അമ്പത് ശതമാനം തുകയായ 1900 കോടി രൂപ നൽകാമെന്നറിയിച്ച് സംസ്ഥാന നൽകിയ കത്തും കോടതിയിൽ ഹാജരാക്കി. കേന്ദ്ര നിലപാട് രേഖപ്പെടുത്തിയ ഹൈക്കോടതി പൊതു താൽപ്പര്യ ഹ‍ർജിയിലെ നടപടികൾ അവസാനിപ്പിച്ചു.

Exit mobile version