തൃശൂർ: മാളയുടെ പ്രിയങ്കരനായിരുന്ന ജനകീയ നേതാവായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ. മാളയുടെ മാണിക്യമെന്ന് അറിയപ്പെട്ടിരുന്ന കരുണാകരൻ ജനങ്ങളെ അറിഞ്ഞ് പ്രവർത്തിക്കുന്ന നേതാവായിരുന്നു.
കണ്ണൂരിലെ ചിറയ്ക്കലില്‍ നിന്ന് ചിത്രകല പഠിക്കാൻ ചിത്രകല പഠിക്കാൻ തൃശൂരിലെത്തിയ കരുണാകരൻ പിന്നീട് കേരളത്തിന്റെ നേതാവായി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ കരുണാകരൻ ലോക്‌സഭാ തെരെഞ്ഞെടുപ്പിന് തൃശൂരിലെത്തി.
വിവി രാഘവൻ എന്ന സിപിഐ നേതാവിന്റെ മുമ്പിൽ കരുണാകരന് തോൽവി അറിയേണ്ടി വന്നു. 1996ലെ തോൽവിയ്ക്ക് ശേഷം മുകുന്ദപുരം എന്ന പഴയ ലോക്‌സഭാ മണ്ഡലത്തില്‍ കരുണാകരന്റെ മകള്‍ പത്മജ മത്സരത്തിന് ഇറങ്ങി. അവിടെ പത്മജയേയും തൃശൂർ കൈവിട്ടു.കൂടാതെ, കരുണാകരനെ ധിക്കരിച്ച് കെപിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച വൈദ്യുതി മന്ത്രിയായ കെ മുരളീധരനെയും തൃശൂർ തോൽപ്പിച്ചു.
കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന വടക്കാഞ്ചേരി മണ്ഡലത്തിലും മുരളീധരൻ തോറ്റു. ഇതോടെ ഇടത് രാഷ്ട്രീയമായ വടക്കാഞ്ചേരിയിൽ വീണ്ടും തെരെഞ്ഞെടുപ്പിൽ മത്സരിച്ചു. അവിടേയും തോൽവിയായിരുന്നു ഫലം. അച്ഛന്റെ മരണശേഷം രണ്ടും തവണ മകൾ പത്മജ തൃശൂർ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും അവിടെയും തോൽവിയായിരുന്നു ഫലം.
എന്നാൽ, ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പത്മജ ബിജെപിയിൽ എത്തി. പിന്നാലെ കെ മുരളീധരൻ വടകരയില്‍ നിന്നും കെ മുരളീധരൻ തൃശൂരില്‍ മത്സരത്തിന് എത്തി. ബിജെപി സ്ഥാനാർസ്ഥി സുരേഷ് ഗോപിയെ തോൽപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, മുരളീധരന്റെ സ്ഥിതി വ്യത്യസ്തമല്ല. തൃശൂരിലേത് മുരളിയെ തകർക്കുന്ന തോല്‍വിയാണ്. ആദ്യം തൃശൂർ കോൺഗ്രസ് സ്ഥാനാർഥിയായി തീരുമാനിച്ചത് ടി എൻ പ്രതാപനെ ആയിരുന്നു. എന്നാൽ, ടിഎൻ പ്രതാപനെ മാറ്റിയാണ് സുരേഷ് ഗോപിയെ നേരിടാൻ മുരളി എത്തിയത്.
അങ്ങനെ മുരളിയുടെ മാത്രം താല്‍പ്പര്യമായിരുന്നു തൃശൂരിലെ സ്ഥാനാർത്ഥിത്വം. വടകരയില്‍ ഷാഫി പറമ്പിൽ വൻ വിജയം നേടുമ്പോഴാണ് അച്ഛന്റെ പഴയ തട്ടകത്തില്‍ സുരേഷ് ഗോപിക്ക് മുമ്പില്‍ മുരളീധരൻ വലിയ തോല്‍വി നേരിടുന്നത്. തൃശൂരില്‍ മത്സരിക്കാനെത്തിയ മുരളീധരൻ ബിജെപി ക്യാമ്പിലെത്തിയ പത്മജയെ പരിഹസിച്ചിരുന്നു. എനിക്ക് ഇങ്ങനെയൊരു സഹോദരി ഇല്ലെന്ന് പോലും പറഞ്ഞു. മോശമായി തന്നെ പരിഹസിച്ചു.
കൂടെ നിൽക്കുന്നവർ പോലും ചേട്ടനെ തോൽപ്പിക്കുമെന്ന് അനിയത്തി പറഞ്ഞെങ്കിലും മുരളീധരൻ അതൊന്നും വകവെക്കാതെയാണ് തൃശൂരിൽ മത്സരിച്ചത്. എന്നാൽ, പത്മജ പറഞ്ഞപോലുള്ള സ്ഥിതിയാണ് മുരളീധരന് ഉണ്ടായിരിക്കുന്നത്. അതേസമയം, വടകരയിൽ കോൺഗ്രസ് സ്ഥാനാർഥിയായ ഷാഫി പറമ്പിൽ വൻ വിജയം നേടിയിരിക്കുകയാണ്. ഇതെല്ലാം കെ മുരളീധരൻ എങ്ങനെയാണ് ഉൾകൊള്ളുക എന്ന ആശങ്കയിലാണ് അണികൾ.
