Site icon Malayalam News Live

കുട്ടികള്‍ സൃഷ്ടിക്കും ‘മാലിന്യമുക്തകേരളം’; പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ പൊതുവിദ്യാലയങ്ങളില്‍ മഷിപ്പേന മടങ്ങിവരുന്നു

തിരുവനന്തപുരം: പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ പൊതുവിദ്യാലയങ്ങളില്‍ മഷിപ്പേന മടങ്ങിവരുന്നു.

‘മാലിന്യമുക്ത നവകേരള’ത്തിന്റെ ഭാഗമായി സ്കൂളുകള്‍ ഹരിതവിദ്യാലയങ്ങളാക്കാൻ ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയ മാർഗരേഖയിലാണ് ഈ നിർദേശം.
പരിപാടികളില്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒഴിവാക്കി, സ്റ്റീല്‍ പാത്രവും ഗ്ലാസും മാത്രം ഉപയോഗിക്കാനും ബാഗും വാട്ടർബോട്ടിലുമൊക്കെ പ്ലാസ്റ്റിക് രഹിതമാക്കാനും മാർഗരേഖയിലുണ്ട്.

മാലിന്യനിർമാർജന പരിപാടികളുടെ ആശയവും നിർദേശങ്ങളും സമാഹരിക്കാൻ ഗ്രാമസഭകളുടെ മാതൃകയില്‍ സ്കൂളുകളില്‍ ക്ലാസ് സഭകളും സംഘടിപ്പിക്കും. ഡിസംബർ 31-നുള്ളില്‍ എല്ലാ സ്കൂളുകളും ഹരിതവിദ്യാലയങ്ങളായി മാറ്റാനാണ് പരിപാടി.

റിപ്പബ്ലിക് ദിനത്തോടെ വിദ്യാലയങ്ങളിലെല്ലാം ഖര-ദ്രവ മാലിന്യസംസ്കരണത്തിന് സ്ഥിരംസംവിധാനമൊരുക്കണം. പ്രവേശനം മുതല്‍ സ്കൂള്‍ പഠനം പൂർത്തിയാവുന്നതുവരെ പാഴ്വസ്തുപരിപാലനത്തില്‍ ‘പഠനത്തിലൂടെ പ്രവൃത്തി, പ്രവൃത്തിയിലൂടെ പഠനം’ എന്ന അനുഭവം ലഭ്യമാക്കാൻകൂടിയാണ് ഹരിതവിദ്യാലയം പരിപാടി.

വിവിധ മിഷനുകളും കുടുംബശ്രീ, ക്ലീൻകേരള കമ്ബനി തുടങ്ങിയവയുമായി സഹകരിച്ചുള്ള പദ്ധതിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് ഏകോപനച്ചുമതല.

Exit mobile version