Site icon Malayalam News Live

വീട്ടമ്മയില്‍ നിന്നും എംഎല്‍എയിലേക്ക്; ജനകീയാസൂത്രണത്തിന്‍റെ കൈപിടിച്ച്‌ വളര്‍ന്ന വനിതാ നേതാവ്; കാനത്തില്‍ ജമീലയ്ക്ക് വിട നൽകാൻ നാട്; സംസ്കാരം ചൊവ്വാഴ്ച അത്തോളിയില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും

കോഴിക്കോട്: അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ സംസ്കാരം മറ്റന്നാള്‍ നടക്കും.

ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയില്‍ക്കടവ് ജുമമസ്ജിദിലാണ് സംസ്കാരം.
ചൊവ്വാഴ്ച രാവിലെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലും ശേഷം കൊയിലാണ്ടി ടൗണ്‍ഹാളിലും മൃതദേഹം പൊതുദർശനത്തിന് വെക്കും.

അർബുദബാധയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാനത്തില്‍ ജമീലയുടെ മരണം ഇന്നലെ രാത്രിയാണ് സ്ഥിരീകരിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മന്ത്രി മുഹമ്മദ് റിയാസ് , എം.കെ.രാഘവൻ എംപി, കെ.കെ.രമ എംഎല്‍എ തുടങ്ങിയവർ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.

ഗ്രാമപഞ്ചായത്തംഗമായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച കാനത്തില്‍ ജമീല 2021 ല്‍ കൊയിലാണ്ടിയില്‍ നിന്നാണ് നിയമസഭയിലേക്കെത്തിയത്.

Exit mobile version