കൊച്ചി: ഹൈവേകളിലോ എക്സ്പ്രസ് വേകളിലോ വാഹനമോടിക്കുന്ന ആളുകള്‍ക്ക് ഒരു വലിയ വാർത്തയുണ്ട്.
രാജ്യത്തെ ഫാസ്‍ടാഗ് നിയമങ്ങള്‍ നാളെ മുതല്‍ അടിമുടി മാറുന്നു. നാഷണല്‍ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അടുത്തിടെ ഒരു സർക്കുലർ പുറത്തിറക്കി, അതില്‍ പുതിയ ഫാസ്‌ടാഗ് നിയമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഫാസ്റ്റാഗ് ബാലൻസ് വാലിഡേഷൻ നിയമങ്ങളില്‍ എൻപിസിഐ വലിയ മാറ്റം വരുത്തി. ഈ മാറ്റം ഫാസ്റ്റാഗ് ഇൻസ്റ്റാള്‍ ചെയ്തിട്ടുള്ള കാറിലെ എല്ലാ ഉപയോക്താക്കളെയും ബാധിക്കും. പുതിയ നിയമം നിങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്.
നാഷണല്‍ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച സർക്കുലർ അനുസരിച്ച്, ഫാസ്ടാഗുമായി ബന്ധപ്പെട്ട പുതിയ നിയമം 2025 ഫെബ്രുവരി 17 മുതല്‍ പ്രാബല്യത്തില്‍ വരും. ഫാസ്ടാഗുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ നിങ്ങള്‍ അവഗണിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് 176 എന്ന കോഡ് നേരിടേണ്ടി വന്നേക്കാം, ലളിതമായ ഭാഷയില്‍ കോഡ് 176 എന്നാല്‍ ഫാസ്ടാഗ് വഴിയുള്ള പണമടയ്ക്കലില്‍ നിരസിക്കല്‍ അല്ലെങ്കില്‍ പിശക് എന്നാണ് അർത്ഥമാക്കുന്നത്.
പുതിയ ഫാസ്‌ടാഗ് നിയമം
ഫാസ്‌ടാഗ് സ്‍കാൻ ചെയ്യുന്നതിന് 60 മിനിറ്റ് മുൻപ് ഫാസ്‌ടാഗ് ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുകയോ, ഹോട്ട്‌ലിസ്റ്റില്‍ വെക്കുകയോ, അല്ലെങ്കില്‍ ടോള്‍ ബൂത്തില്‍ എത്തുന്നതിന് ഒരു മണിക്കൂറില്‍ കൂടുതല്‍ കുറഞ്ഞ ബാലൻസ് ഉണ്ടാവുകയോ ചെയ്താല്‍, ഇടപാട് നിരസിക്കപ്പെടും. അതുപോലെ ഫാസ്‌ടാഗ് സ്കാൻ ചെയ്ത് 10 മിനിറ്റിനു ശേഷം ടാഗ് ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്താല്‍, ഇടപാട് വീണ്ടും നിരസിക്കപ്പെടും. ഈ രണ്ട് ഘട്ടങ്ങളിലും ഫാസ്‍ടാഗ് ഉടമകളില്‍ നിന്ന് പിഴയായി ഇരട്ടി ടോള്‍ ഈടാക്കും.
