Site icon Malayalam News Live

കേരള നിയമസഭ തെരഞ്ഞെടുപ്പ്; ഇഞ്ചോടിഞ്ച് പോരാട്ടം, എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, അഞ്ചിടത്ത് എന്‍ഡിഎ


തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. വിട്ടുകൊടുക്കാന്‍ തയ്യാറല്ല എന്ന സൂചന നല്‍കി യുഡിഎഫും എല്‍ഡിഫും വാശിയേറിയ പോരാട്ടമാണ് കാഴ്ചവെയ്ക്കുന്നത്. യുഡിഎഫ് 74, എൽഡിഎഫ് 61, ബിജെപി 5 എന്ന നിലയിലാണ് ലീഡ് നിലനിർത്തുന്നത്.

ഇത്തവണ വീണ്ടും നിയമസഭയില്‍ അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുന്ന എന്‍ഡിഎ നാലിടത്ത് ലീഡ് ചെയ്യുന്നു. നേമത്തും മഞ്ചേശ്വരത്തും പാലക്കാടും കാസർകോടുമാണ് എന്‍ഡിഎ മുന്നിട്ടുനില്‍ക്കുന്നത്.

 

വോട്ടെണ്ണല്‍ രാവിലെ എട്ടുമുതലാണ് ആരംഭിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 8.30 മുതല്‍ ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. വോട്ടെണ്ണലിന് 15,465 ഉദ്യോഗസ്ഥരെയാണ് സജ്ജമാക്കിയിരിക്കുന്നത്.

 

കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കുമെന്നും ഭൂരിപക്ഷം 100 കടക്കുന്ന തരംഗമുണ്ടാകുമെന്നുമാണ് യുഡിഎഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നത്.

 

ഭരണത്തുടര്‍ച്ച ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. ഒന്നിലേറെ സീറ്റാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ 140 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്.

Exit mobile version